കത്വ പെണ്‍കുട്ടിയെ അപമാനിച്ച യുവാവിന്‍റെ പണി പോയി

Web Desk |  
Published : Apr 13, 2018, 04:04 PM ISTUpdated : Jun 08, 2018, 05:47 PM IST
കത്വ പെണ്‍കുട്ടിയെ  അപമാനിച്ച യുവാവിന്‍റെ പണി പോയി

Synopsis

വിഷ്ണു നന്ദകുമാറിനെ കോട്ടക് മഹീന്ദ്ര ബാങ്കിൽ നിന്ന് പുറത്താക്കിയതായി ബാങ്ക് അധികൃതർ 

കൊച്ചി:  ജമ്മു കശ്മീരിലെ കത്വ വില്ലേജില്‍ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ടതില്‍  സന്തോഷം പ്രകടിപ്പിച്ച് നവമാധ്യമങ്ങളിൽ പ്രതികരിച്ചയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരായിരുന്ന വിഷ്ണു നന്ദകുമാറാണ് കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്. പെൺകുട്ടി കൊല്ലപ്പെടേണ്ടവളാണെന്നും അല്ലെങ്കിൽ ഇന്ത്യക്കെതിരെ ബോംബുമായി വന്നേനെ എന്നുമായിരുന്നു പോസ്റ്റ്. 

സംഭവത്തില്‍ വിഷ്ണു നന്ദകുമാറിനെ ബാങ്കിൽ നിന്ന് പുറത്താക്കിയതായി ബാങ്ക് അധികൃതർ അറിയിച്ചു. വിഷ്ണുവിന്റെ കമന്റിനെ അപലപിക്കുന്നതായും അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കമന്‍റ് ഇട്ട അന്നുതന്നെ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. കൊടാക് മഹീന്ദ്ര ബാങ്കിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റിട്ടും പേജ് അണ്‍ലൈക്ക് ചെയ്തും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇയാളെ പുറത്താക്കിയത്. 

സോഷ്യൽ മീഡിയയിൽ ബാങ്കിനു നേരേയും ഇന്ന് സൈബർ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണ് ബാങ്ക് അധികൃതരുടെ പ്രതികരണം. കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് ഒരാഴ്ചയോളം എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രചാരണ സാമഗ്രികൾ നീക്കിയതിൽ തുടങ്ങിയ തർക്കം, തൊടുപുഴയിൽ യുഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ അതിക്രമം; പ്രതിഷേധിച്ച് സ്ഥാനാർത്ഥി
ശ്യാമൾ മണ്ഡൽ വധക്കേസ്: 20 വർഷത്തിന് ശേഷം മുഖ്യപ്രതിയെ സിബിഐ അറസ്റ്റ് ചെയ്‌തു