ഈ അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും പകുതിയില്‍ അധികം ജില്ലകളിലും ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ളതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു
കോഴിക്കോട് : ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സര്‍വശിക്ഷാ അഭിയാന്‍ വഴിയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതില്‍ വീഴ്ച. അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ കണക്കെടുപ്പ് നടത്തിയിരുന്നെങ്കിലും പകുതിയില്‍ അധികം ജില്ലകളിലും ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടില്ല. ശ്രവണ സഹായികളുടെ വിതരണവും പൂര്‍ത്തിയായിട്ടില്ല.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ ഉപകരണങ്ങളാണ് ആവശ്യമെന്ന് കണ്ടെത്താന്‍ സര്‍വശിക്ഷാ അഭിയാന്‍ അധികൃതര്‍ കഴിഞ്ഞ ജൂണ്‍- ജൂലൈ മാസങ്ങളിൽ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. ഇത് പ്രകാരം ഓരോ ജില്ലയിലും കൃത്യമായ ഉപകരണ പട്ടികയും എണ്ണവും തയ്യാറാക്കി. വാക്കര്‍, വീല്‍ചെയര്‍, ഫിസിയോ ബെഡ്, ക്രച്ചസ് തുടങ്ങി തൊണ്ണൂറ് ഇനം ഉപകരണങ്ങള്‍ ഈ ലിസ്റ്റിലുണ്ട്. എന്നാൽ ഈ അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും പകുതിയില്‍ അധികം ജില്ലകളിലും ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയായിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ളതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ശ്രവണ സഹായികളുടെ വിതരണവും പൂര്‍ത്തിയായിട്ടില്ല. ചില ജില്ലകള്‍ ടെണ്ടര്‍ വിളിക്കാന്‍ വൈകിയതാണ് കാലതാമസം ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഉപകരണ-ശ്രവണ സഹായി വിതരണം ജില്ലാ അടിസ്ഥാനത്തിൽ
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
കോട്ടയം ജില്ല
മലപ്പുറം
കോഴിക്കോട്
വയനാട്
കാസര്‍ക്കോട്