
കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ബളാല്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റോസമ്മയുടെ ഭര്‍ത്താവ് വെള്ളരിക്കുണ്ട് അനമഞ്ഞളിലെ മാടത്താനി ജോസ് (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിംഗ് കഴിഞ്ഞ ശേഷം പാലെടുത്ത് കൊണ്ടിരിക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
ജോസിനെ കാട്ടുപന്നി ആക്രമിക്കുന്നത് കണ്ട് തൊട്ടടുത്ത പറമ്പില്‍ നിന്നും ഓടിക്കൂടിയവര്‍ പന്നിയെ ബഹളം വച്ചും കല്ലെറിഞ്ഞും ഓടിക്കുകയായിരുന്നു.
തുടയില്‍ കുത്തുകയും വലതു കൈ കടിച്ചു പറിക്കുകയും ചെയ്ത നിലയില്‍ ഗുരുതരമായി പരിക്കേറ്റ ജോസിസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: ജസ്‌ന, ജിന്റു, ജീന, ജിമിനി. മലയോരത്തെ മിക്കഭാഗങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം കൂടുതലാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam