തിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ ഒരു സ്‌ത്രീ അറസ്റ്റില്‍

Web Desk |  
Published : Sep 14, 2017, 08:19 PM ISTUpdated : Oct 04, 2018, 11:34 PM IST
തിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതക കേസില്‍ ഒരു സ്‌ത്രീ അറസ്റ്റില്‍

Synopsis

ഇന്ന് രാവിലെയാണ് ഷാഹിദയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടക്കുമെന്ന് ഷാഹിദയ്ക്ക് നേരത്തെ അറിയാമായിരുന്നെന്നും ഇത് മറച്ചുവെച്ചു എന്നതുമാണ് ഷാഹിദക്കെതിരെയുള്ള കുറ്റം. കൊലപാതകത്തിനുശേഷം കൊലയാളി സംഘത്തിലെ ഭര്‍ത്താവ് ഉള്‍പെടെയുള്ള പ്രതികള്‍ക്ക് ഷാഹിദ സഹായം ചെയ്തു നല്‍കിയെന്നും പൊലീസ് പറയുന്നു. ഗൂഢാലോചനയിലും ഷാഹിദക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കൊലപാതകേസിലെ പ്രതികളില്‍ ആറ് പേര്‍ താമസിച്ചത് എടപ്പാളിലെ ഇവരുടെ വീട്ടിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി നേരത്തെ ഷാഹിദ മത്സരിച്ചിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഷാഹിദയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. എന്നാല്‍ നിരപരാധികളെ പൊലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഭര്‍ത്താവ് ലത്തീഫിനെ അന്വേഷിച്ചെത്തിയ പൊലീസ് അദ്ദേഹത്തെ കിട്ടാതായപ്പോള്‍ ഭാര്യയെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് എസ് ഡി പി ഐയുടെ ആരോപണം. ഷാഹിദയുടെ കൂടി അറസ്റ്റോടെ വിപിൻ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഗൂഡാലോചനക്കേസില്‍ അഞ്ചുപേരും കൊലയാളി സംഘത്തിലെ ഒരാളുമാണ് ഇതുവരെ  അറസ്റ്റിലായിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല: ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ തടസം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കലോത്സവം; സമഗ്ര കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്, മികച്ച ക്യാമറമാൻ കെ ആർ മുകുന്ദ്