ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ട യുവതി ഡിഎൻഎ ടെസ്റ്റിന് വിധേയയാകും

Published : Jan 17, 2018, 09:09 AM ISTUpdated : Oct 04, 2018, 11:55 PM IST
ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ട യുവതി ഡിഎൻഎ ടെസ്റ്റിന് വിധേയയാകും

Synopsis

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളാണെന്ന പേരിൽ രംഗത്തെത്തിയ അമൃത സാരഥി ഡിഎൻഎ ടെസ്റ്റിന് വിധേയയായേക്കും. ഹൈദരാബാദിലെ സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിൽ ഡിഎൻഎ ടെസ്റ്റിന് വിധേയയാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച കേസ് ഈ മാസം 25ന് കോടതി പരിഗണിക്കുന്നുണ്ട്. ഇവിടെ അനുകൂല വിധി മുന്നിൽക്കണ്ടാണ് അമൃത ടെസ്റ്റിന് ശ്രമിക്കുന്നത്. 

താൻ ജയലളിതയുടെ മകളാണെന്നും അത് തെളിയിക്കാനായി ഡിഎൻഎ ടെസ്റ്റ് നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അമൃത കോടതിയെ സമീപിച്ചിരുന്നു. ജയലളിതയുടെ സഹോദരിയായ ഷൈലജയും ഭർത്താവ് സാരഥിയുമാണ് അമൃതയെ വളർത്തിയത്. അതേസമയം, സാരഥിയും ഷൈലജയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാർച്ചിൽ സാരഥി മരിക്കുന്നതിനു മുമ്പായി താൻ ജയലളിതയുടെ മകളാണെന്ന് വെളിപ്പെടുത്തി എന്നാണ് അമൃത പറയുന്നത്. 

1980 ആഗസ്റ്റ് 14 ന് ചെന്നൈയിലുള്ള ജയലളിതയുടെ മൈലാപ്പൂരിലെ വസതിയിൽ ജനിച്ചതായാണ് അമൃത അവകാശപ്പെടുന്നത്. എന്നാൽ ജയലളിത പ്രസവിച്ച വിവരം വീട്ടുകാർ മൂടിവെച്ചു. ബ്രാഹ്മണ കുടുംബത്തിന്‍റെ അന്തസ്സ് തകരാതിരിക്കാൻ തന്നെ വളർത്താനായി ബന്ധുവായ ഷൈലജയെ ഏൽപ്പിക്കുകയായിരുന്നുവെന്നും പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി
കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി