
ഛണ്ഡീഗഡ്: ഹരിയാനയിൽ വനിതാ ഹെഡ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു. പൽവാൽ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെയാണ് മറ്റൊരു ഹെഡ് കോൺസ്റ്റബിളും സഹോദരനും ചേർന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാട്ടി യുവതി പൊലീസിൽ പരാതി നൽകി. പൽവാലിലെ വനിതാ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.
2014 മുതൽ വനിതാ ഹെഡ് കോൺസ്റ്റബിളും കേസിലെ മുഖ്യ പ്രതി അലവാൾപൂർ സ്വദേശി ജോഗീന്ദർ എന്ന മിന്റുവും അടുപ്പത്തിലായിരുന്നു. മഹേന്ദർഘട്ടിൽവച്ചാണ് ഇരുവരും കണ്ട് മുട്ടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. പരിചയപ്പെട്ട നാൾ മുതൽ ഫരീദാബാദ്, ജിന്ദ്, പൽവാൽ എന്നിവിടങ്ങളിൽവച്ച് ജോഗീന്ദർ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
2017 ജൂണിലാണ് ഫരീദാബാദ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സഹോദരനെ ജോഗീന്ദർ യുവതിക്ക് പരിചയപ്പെടുത്തുന്നത്. തുടർ്ന് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൽവാൽ എസ്പി വാസിം അക്രം പറഞ്ഞു.
ഇരുവരും തമ്മിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ജോഗീന്ദറും സഹോദരനും പീഡിപ്പിച്ചത്. കൂടാതെ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ജോഗീന്ദർ തന്നെ ഭീഷണിപ്പെടുത്തിയാതായും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനാണെന്നും കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam