വിദ്യാര്‍ത്ഥിക്ക് ഒപ്പം ഒളിച്ചോടിയ അദ്ധ്യാപിക പിടിയില്‍

Web Desk |  
Published : Jul 24, 2018, 05:20 PM ISTUpdated : Oct 02, 2018, 04:19 AM IST
വിദ്യാര്‍ത്ഥിക്ക് ഒപ്പം ഒളിച്ചോടിയ അദ്ധ്യാപിക പിടിയില്‍

Synopsis

29 വയസുകാരിയായ അധ്യാപികയേയും ഇവരുടെ വിദ്യാര്‍ത്ഥിയായ 15കാരനേയും വെള്ളിയാഴ്ചയാണ് കാണാതായത്

ഛണ്ഡീഗഡ്: പത്താംക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് ഒപ്പം ഒളിച്ചോടിയ അദ്ധ്യാപിക പിടിയില്‍. ഹരിയാനയിലെ ഫത്തേബാദിലാണ് സംഭവം. അധ്യാപികയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു . 29 വയസുകാരിയായ അധ്യാപികയേയും ഇവരുടെ വിദ്യാര്‍ത്ഥിയായ 15കാരനേയും വെള്ളിയാഴ്ചയാണ് കാണാതായത്. 

സ്കൂള്‍ സമയത്താണ് ഇരുവരേയും കാണാതായത്. സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും പരാതിയില്‍  പ്രിന്‍സിപ്പാള്‍ ഇക്കാര്യം രണ്ട് വീടുകളിലുമറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് പരാതി നല്‍കി. 

തന്‍റെ മകനെ സമ്മര്‍ദ്ദം ചെലുത്തിയും വശീകരിച്ചും അധ്യാപിക കടത്തിക്കൊണ്ട് പോകുകയായിരുന്നെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് ആരോപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇരുവരും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. 

വെള്ളിയാഴ്ച തന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ച ശേഷമാണ് അധ്യാപിക സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പുറപ്പെട്ടത്. കാണാതായ വിദ്യാര്‍ത്ഥിക്കൊപ്പം ഇവരെ തിങ്കളാഴ്ച കണ്ടെത്തി. വിദ്യാര്‍ത്ഥിയുമായി ഹിസാറിലേക്ക് കടന്ന അധ്യാപിക അവിടുന്ന് ദില്ലിയിലേക്ക് പോയി. ദില്ലിയില്‍ നിന്നും പിന്നീട് കശ്മീരിലെ കത്രയിലേക്ക് മുങ്ങി. അവിടെ വച്ചാണ് ഇരുവരെയും പിടികൂടിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല: ബന്ധുക്കൾ വിസമ്മതിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ തടസം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കലോത്സവം; സമഗ്ര കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്, മികച്ച ക്യാമറമാൻ കെ ആർ മുകുന്ദ്