ചികിത്സയ്ക്കെത്തിയ യുവതിയെ ജീവനോടെ പൊതിഞ്ഞു കെട്ടി ആശുപത്രി അധികൃതര്‍; കാരണം ഇത്

Web Desk |  
Published : Apr 11, 2018, 10:36 AM ISTUpdated : Jun 08, 2018, 05:44 PM IST
ചികിത്സയ്ക്കെത്തിയ യുവതിയെ ജീവനോടെ പൊതിഞ്ഞു കെട്ടി ആശുപത്രി അധികൃതര്‍; കാരണം ഇത്

Synopsis

കോമ അവസ്ഥയിലായ യുവതി മരണത്തിന് കീഴടങ്ങി ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നായിരുന്നു മരണം

മോസ്കോ: ചികിത്സയ്ക്കെത്തിയ യുവതിയെ ജീവനോടെ എബാം ചെയ്ത് ആശുപത്രി ജീവനക്കാര്‍. ആശുപത്രി ജീവനക്കാരുടെ വീഴ്ചയില്‍ ഇരുപത്തേഴുകാരി ദാരുണമായി  കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്കോയിലെ ഉലിയനോവോസ്ക് എന്ന സ്ഥലത്താണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനോടെ എബാം ചെയ്തത്. മരിച്ചവരുടെ ശരീരം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ഫോര്‍മാലിനാണ് യുവതിയുടെ ശരീരത്തില്‍ കുത്തി വച്ചത്. 

എക്കറ്റരീന എന്ന ഇരുപത്തേഴുകാരിയുടെ ശരീരത്തില്‍ ആശുപത്രി ജീവനക്കാര്‍ കുത്തിവച്ചത് ഫോര്‍മാലിന്‍. യുവതിയ്ക്ക് ജീവനുണ്ടെന്ന് മനസിലായതോടെ യുവതിയുടെ ശരീരത്തില്‍ നിന്ന് ഫോര്‍മാലിന്‍ നീക്കം ചെയ്യാനുള്ള ശ്രമം പാഴാവുകയാവുകയായിരുന്നു. കോമ അവസ്ഥയിലായ യുവതി മരണത്തിന് കീഴടങ്ങി. ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നായിരുന്നു മരണം. 

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനാണ് എക്കറ്റരീന ആശുപത്രിയില്‍ എത്തിയത്. ശസ്ത്രക്രിയയുടെ മുറിവ് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും ആരോപണത്തില്‍ പറയുന്നതു പോലെയല്ല സംഭവമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

ആശുപത്രി ജീനക്കാരുടെ അശ്രദ്ധ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാടാനപ്പള്ളിയില്‍ നാടകീയ രംഗങ്ങള്‍; കിറ്റ് വിവാദത്തില്‍ പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ അറസ്റ്റില്‍, പൊലീസുമായി ഉന്തും തള്ളും
ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തുമായി തെളിവെടുപ്പ്, റിമാന്‍ഡ് അടുത്തയാഴ്ച വരെ നീട്ടി, പരാതിക്ക് പിന്നിൽ നടിക്ക് വേഷം കൊടുക്കാത്തതിലുള്ള പകയാണെന്ന് മൊഴി