ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം

Published : Jan 12, 2018, 08:36 AM ISTUpdated : Oct 04, 2018, 06:38 PM IST
ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം

Synopsis

തിരുവനന്തപുരം:  കേരള വികസനത്തിന് പ്രവാസികളുടെ പങ്കുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലോക കേരളസഭ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. രണ്ട് ദിവസമായി നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പ്രവാസി പ്രതിനിധികളും വിവിധ രംഗത്തെ  വിദഗ്ധരും പങ്കെടുക്കും

പ്രവാസികളുടെ  പങ്കാളിത്തമുറപ്പാക്കി, ചര്‍ച്ചകളിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് ജനപ്രതിനിധികള്‍ വിവിധ രംഗത്തെ പ്രമുഖര്‍, പ്രവാസി പ്രതിനിധികള്‍ എന്നിവരടക്കം ആകെ 351 അംഗങ്ങള്‍ പങ്കെടുക്കും. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കും. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂ പ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ തുടങ്ങിയ പരിഗണനകള്‍ മുന്‍നിര്‍ത്തിയാണ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. ഒന്‍പതരക്ക് സഭാ സെക്രട്ടറി ജനറലായ ചീഫ് സെക്രട്ടറി ഔദ്യോഗിക പ്രഖാപനം നടത്തും. പിന്നെ അംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്നാണ് ഉദ്ഘാടനം.

എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന സിസി തമ്പിയെ പ്രവാസി പ്രതിനിധിയാക്കിയത് ഇതിനകം വിവാദമായി. രണ്ടുവര്‍ഷത്തിലൊരിക്കല്‍ പ്രവാസി പ്രതിനിധികളെ പുതുതായി  സര്‍ക്കാരും പ്രവാസി സംഘടനകളും ചേര്‍ന്ന് നാമനിര്‍ദ്ദേശം ചെയ്യും. രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും സഭചേരും. ലോകകേരള സഭയുടെ ഭാഗമായി കലാ സാംസ്‌ക്കാരിക പരിപാടികളും ഉണ്ടാകും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

മറ്റത്തൂരിൽ അനുനയം: ബിജെപി പിന്തുണയോടെ വിജയിച്ച കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റ് രാജിവയ്ക്കും
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതിന് പിന്നാലെ ജാഫറിനെ എ സി മൊയ്തീന്‍റെ ദൂതൻ ബന്ധപ്പെട്ടെന്ന് കോണ്‍ഗ്രസ്; 'ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം'