എഴുത്തുകാരന്‍ കെ.പാനൂര്‍ അന്തരിച്ചു

Published : Feb 20, 2018, 09:27 PM ISTUpdated : Oct 05, 2018, 12:06 AM IST
എഴുത്തുകാരന്‍ കെ.പാനൂര്‍ അന്തരിച്ചു

Synopsis

പാനൂര്‍: ഗ്രന്ഥകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ (84) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിലെ ആഫ്രിക്ക, ഹാ നക്‌സല്‍ ബാരി, കേരളത്തിലെ അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരളത്തിലെ ആദിവാസികളെ കുറിച്ചുള്ള ആദ്യ പഠനഗ്രന്ഥമായാണ് കേരളത്തിലെ ആഫ്രിക്ക പരിഗണിക്കപ്പെടുന്നത്. കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം പുറലോകത്തെത്തിച്ചത് പാനൂരിന്റെ പുസ്തകങ്ങളായിരുന്നു. പാനൂരിന്റെ പുസ്തകങ്ങള്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകങ്ങളായിരുന്നു. 

കെ.കുഞ്ഞിരാമന്‍ പാനൂര്‍ തൂലികാനാമമായി കെ. പാനൂര്‍ എന്ന പേര് പിന്നീട് ഉപയോഗിക്കുകയായിരുന്നു. കേരള സര്‍ക്കാര്‍ സര്‍വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ആദിവാസി ക്ഷേമ വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കാന്‍ സ്വയം തയ്യാറാവുകയായിരുന്നു. ഈയവസരത്തിലെഴുതിയതാണ് കേരളത്തിലെ ആഫ്രിക്ക എന്ന ചെറു പുസ്തകം. ഇത് കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം വരച്ചുകാട്ടി. 2006 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കവിത അടക്കമുള്ള എഴുത്തിന്റെ മറ്റു മേഖലകളിലും പാനൂരിന്റെ സംഭാവനകളുണ്ട്.

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഇടപെടാൻ വൈകിയതെന്തുകൊണ്ട്? ഇൻഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി
മൂത്രത്തിൽ കല്ലുമായി വന്ന യുവതി, 25,000 രൂപയുടെ ശസ്ത്രക്രിയ; യുട്യൂബ് നോക്കി ഓപ്പറേറ്റ് ചെയ്ത് ക്ലിനിക്ക് ഉടമയും മരുമകനും, ദാരുണാന്ത്യം