യെമന്‍ സമാധാന ചര്‍ച്ച: 15-ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കുവൈത്ത്

Published : Jul 22, 2016, 07:27 PM ISTUpdated : Oct 05, 2018, 02:01 AM IST
യെമന്‍ സമാധാന ചര്‍ച്ച: 15-ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കുവൈത്ത്

Synopsis

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ നടക്കുന്ന യെമന്‍ സമാധാന ചര്‍ച്ചകള്‍ക്ക് 15-ദിവസം കൂടി മാത്രമേ അനുമതി നല്‍കൂവെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറള്ള. മൂന്ന് മാസമായി തുടരുന്ന ചര്‍ച്ചകള്‍ പൂര്‍ണ്ണതയിലെത്താത്ത സാഹചര്യത്തിലാണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്.

എല്ലാ വിഷയങ്ങളിലും ധാരണയിലെത്താന്‍ 15 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ടെന്ന്ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് അല്‍ ജാറള്ള പറഞ്ഞു. ഒരു ടൈം ടേബിളിനുള്ളില്‍ ചര്‍ച്ചകള്‍ നടത്തി രമ്യമായ പരിഹാരം കണ്ടെത്താന്‍ എല്ലാ പാര്‍ട്ടികളോടും ചര്‍ച്ചകളുടെ ആരംഭത്തില്‍ കുവൈറ്റ് ആവശ്യപ്പെട്ടിരുന്നു.

സമാധാന ചര്‍ച്ചകള്‍ക്ക് ദീര്‍ഘനാളുകളായി കുവൈറ്റ് ആഥിത്യമരുളുകയാണെന്നും ഇനിയും സമയം നീട്ടി നല്‍കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തൂ.  കഴിഞ്ഞ എപ്രില്‍ 21-നായിരുന്നു ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം കുവൈത്തില്‍ യെമന്‍ സര്‍ക്കാര്‍ പ്രതിനിധികളും,വിമത വിഭാഗങ്ങളായ അന്‍സറുള്ള മൂവ്‌മെന്റും, ജനറല്‍ പീപ്പീള്‍സ് കോണ്‍ഗ്രസുമായുള്ള  സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചത്.

യെമന്‍ സമാധാന ചര്‍ച്ചകള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഇസ്മായേല്‍ ഔള്‍ഡ് ചെയ്ക് അഹ്മദ് നടത്തുന്ന ശ്രമങ്ങള്‍ക്ക് കുവൈറ്റ് എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും അത് തുടരുമെന്നും അല്‍ ജാറള്ള പറഞ്ഞു. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞിട്ടും സമാധാന ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്ലെത്താത്തതിനാലാണ് അന്തിമ സമയപരിധി നല്‍കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി; 37 സീറ്റുകളിൽ പ്രഖ്യാപനം; നേമത്ത് കെഎസ് ശബരീനാഥൻ സ്ഥാനാർത്ഥി
മണ്ഡലം മാറി മത്സരിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ; താനൂരിൽ നിന്ന് തിരൂരിലേക്ക്, കൊണ്ടോട്ടിയിൽ ഡോ പി ജിജി