അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

Published : Jun 21, 2017, 09:29 AM ISTUpdated : Oct 05, 2018, 03:24 AM IST
അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

Synopsis

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനം രാജ്യത്ത് ആചരിച്ചു. ആധുനികയുഗത്തിന്റെ ആവശ്യമായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ശക്തിയാണ് യോഗയെന്നും ആഗോളതലത്തിൽ യോഗയ്ക്ക് സമാനസ്വഭാവം കൊണ്ടുവരാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഖ്നൗവിൽ യോഗാദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മതത്തിന്റെ ഭാഗമാണ് യോഗയെന്ന്  വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. ചില സൂക്തങ്ങളൊക്കെ ചൊല്ലി
തെറ്റിദ്ധാരണ പരത്തുന്നു. യോഗയെ ആരും ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ല. സ്‍കൂളുകളിൽ യോഗ പരിശീലനത്തിന് സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാരിന്റെ യോഗ ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിരവധി പേരാണ് പരിപാടിയുടെ ഭാഗമായി യോഗ ചെയ്തത്. രാജ്ഭവനിൽ ഗവർണർ പി സദാശിവം യോഗദിനാചരണത്തിൽ പങ്കെടുത്തു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പൊലീസിന്റെ യോഗാദിനാചരണം നടന്നു.

ഭാരതത്തിൻറെ ആവശ്യപ്രകാരം 2015 മുതല്‍, ജൂണ്‍ 21, അന്താരാഷ്ട്രീയ യോഗാദിനമായി ആചരിക്കുവാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുകയായിരുന്നു. മൂന്നാമത്തെ രാജ്യാന്തര യോഗാ ദിനമാണിത്. 2014 സെപ്റ്റംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയിലെ തന്റെ കന്നിപ്രസംഗത്തില്‍ മുന്നോട്ടുവെച്ച ഒരാശയമായിരുന്നു യോഗാദിനം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയായ ഒഐസി യിലെ 57 അംഗരാഷ്ട്രങ്ങളില്‍ യുഎഇ, ഇറാന്‍, ഖത്തര്‍ എന്നിവയടക്കം 47 ഉം, ആകെ 177 രാഷ്ട്രങ്ങളും യോഗാദിനാഘോഷത്തിനായുള്ള പ്രമേയത്തെ ഭാരതത്തോടൊപ്പംപിന്തുണയ്ക്കുകയുണ്ടായി. ചൈനയും പോളണ്ടുമടക്കം ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ 193 അംഗരാജ്യങ്ങളില്‍ എല്ലാവരുടേയും പിന്തുണ ലഭിച്ച ഏക പ്രമേയവും ഇതായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യുഡിഎഫിൽ അ‍ർഹമായ പരിഗണന ലഭിക്കും', നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'