
ഇന്നത്തെ കശ്‍മീരിനെ കുറിച്ചാണ് ചടങ്ങില്‍ തരിഗാമി സംസാരിച്ചത്. അക്രമങ്ങളും കൊള്ളിവയ്പും വെടിയൊച്ചയും നിത്യജീവിതത്തിന്റെ ഭാഗമായ കശ്‍മീരില്‍. പ്രത്യേകാധികാരം കയ്യാളുന്ന സൈന്യം ജനതയെ അടിച്ചമര്‍ത്തുന്നു. ഭരണകൂടം ഇക്കാര്യത്തില്‍ ഇടപെട്ടേ മതിയാകൂ. ചര്‍ച്ചകള്‍ ക്രിയാത്മകമാകണം. പരിഹാരം വൈകരുതെന്ന് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു..
കശ്‍മീര്‍ പ്രശ്നത്തിന് പട്ടാളനടപടിയിലൂടെ പരിഹാരം കാണാനാകില്ല. ജനജീവിതം ദുസ്സഹമായത് ഭരണാധികാരികള്‍ തിരിച്ചറിയണമെന്നും തരിഗാമി പറഞ്ഞു. കശ്‍മീര്‍; മുന്നോട്ടുള്ള യാത്ര എന്ന വിഷയത്തിലായിരുന്നു യൂസഫ് തരിഗാമിയുടെ പ്രഭാഷണം. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎന്‍ജി ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിലായിരുന്നു സംവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam