
ഒരു മാസം മുന്‍പാണ് പീഡനം നടന്നത്. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അലി പ്രണയം നടിച്ച് വശത്താക്കി. തുടര്‍ന്ന് രാത്രിയില്‍ സുഹൃത്തായ റാഫിയോടൊപ്പം കുട്ടിയുടെ വീട്ടിലെത്തി. അടുക്കളയില്‍ വെച്ച് ഇരുവരും ചേര്‍ന്ന് 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനോടൊപ്പമെത്തി പോലീസില്‍ പരാതി നല്‍കി.
യുവാക്കള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ്സെടുത്തു. ഇതറിഞ്ഞ റാഫി വിദേശത്തേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ഒളിവില്‍ പോകാന്‍ ഒരുങ്ങിയ അലി അതിന് മുമ്പേ പൊലീസിന്റെ പിടിയിലായി. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ അലിയെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam