
ഇടുക്കി: ആദിവാസി വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന് 14 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. തൊടുപുഴയിലാണ് 65 വയസുകാരിയായ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. 2015 ജൂലയ് ഒന്‍പതിനാണ് ബലാത്സംഗ ശ്രമം നടന്നത്.
കുളിച്ചുകൊണ്ടിരിന്ന വൃദ്ധയെ അനവിലാസം വില്ലേജിലെ കാരക്കല്‍ വീട്ടില്‍ സെബിന്‍(24) എന്ന യുവാവ് കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തില്‍ കത്തി വച്ച് വീട്ടിലേക്ക് പിടിച്ചുകയറ്റിയായിരുന്നു പീഡന ശ്രമം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവാവിന്‍റെ ആക്രമണം. വൃദ്ധയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ കോടതിയില്‍വച്ച് ഇരയും സാക്ഷികളും തിരിച്ചറിഞ്ഞു. കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് തൊടുപുഴ സെഷന്‍സ് കോടതി 14 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. നിരവധി മോ,ണകേസിലെ പ്രതിയായ സോബിന്‍ ഒരു കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam