അപരിചിതരുമായി സമൂഹമാധ്യമങ്ങളില്‍ ചങ്ങാത്തം സ്ഥാപിച്ച് യുവാവ് നടത്തിയത് വന്‍തട്ടിപ്പ്

Web Desk |  
Published : Apr 28, 2018, 10:38 AM ISTUpdated : Jun 08, 2018, 05:50 PM IST
അപരിചിതരുമായി സമൂഹമാധ്യമങ്ങളില്‍ ചങ്ങാത്തം സ്ഥാപിച്ച് യുവാവ് നടത്തിയത് വന്‍തട്ടിപ്പ്

Synopsis

അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക


ഗുര്‍ഗോണ്‍:  സുഹൃത്തുക്കളുടെ ചിത്രമുപയോഗിച്ച് പണം തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ആകാശ് ചൗധരി എന്ന യുവാവാണ് പിടിയിലായത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് ഇവരുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് അതില്‍ നിന്നും ആളുകള്‍ക്ക് മൊബൈല്‍ വാലറ്റിലേയ്ക്ക് പണം നല്‍കാമെന്ന രീതിയില്‍ ചാറ്റ് തുടങ്ങിയാണ് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. 

മുപ്പത്തിനാലുകാരനായ ആകാശ് കൊമേഴ്സ് ബിരുദധാരിയാണ്. ഷൂസുകള്‍, വാച്ചുകള്‍, സണ്‍ ഗ്ലാസുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ പ്രചാരണം നടത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഏഴു കമ്പനികളെയും ഇയാള്‍ വഞ്ചിച്ചതായി പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ച പ്രൊഫൈലുകളിലൊന്നില്‍ 1 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടായിരുന്നുവെന്നത് ഇയാളുടെ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 

തന്റെ ചിത്രമുപയോഗിച്ച് തുടങ്ങിയ വ്യാജ അക്കൗണ്ട് ദില്ലി സ്വദേശിനിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍ പെടുന്നത്. യുവതി പരാതിപ്പെട്ടതോടെയാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയതും ആകാശ് പിടിയിലാവുന്നതും. ബീഹാര്‍ സ്വദേശിയായ ആകാശ് ഏറെ കാലമായി ഗുര്‍ഗോണിലാണ് താമസം.  സമൂഹ മാധ്യമങ്ങളിലെ ഓണ്‍ലൈന്‍ പരസ്യത്തിന്റെ പേരിലായിരുന്നു ആകാശിന്റെ തട്ടിപ്പില്‍ ഏറെയും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ