റിയോയില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടം നാളെ

Published : Aug 14, 2016, 04:44 AM ISTUpdated : Oct 05, 2018, 01:42 AM IST
റിയോയില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടം നാളെ

Synopsis

റിയോ ഡി ജനീറോ: റിയോയിൽ ലോകം കാത്തിരിക്കുന്ന വേഗപ്പോരാട്ടം നാളെ. ലോകത്തിലെ അതിവേഗ മനുഷ്യനെന്ന പെരുമയും ആദ്യ സ്വർണ്ണവും ലക്ഷ്യമിട്ട് സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് നാളെ ട്രാക്കിലിറങ്ങും. രാവിലെ 6.55നാണ് 100 മീറ്ററിലെ ഫൈനൽ. ബീജിംഗിലും ലണ്ടനിലും സ്വർണ്ണം നേടിയ ബോൾട്ട് കരിയറിലെ ഏറ്റവും വലിയ സമ്മർദ്ധത്തിലാണ് ഇത്തവണ മത്സരിക്കുന്നത്.

റിയോ ഒളിംപിക്സിലെ ഏറ്റവും ആകർഷകമായ ഇനമാണ് 100 മീറ്റര്‍ ഫൈനല്‍. ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനെ കണ്ടെത്താനുള്ള പോരാട്ടം. അത് ബോൾട്ട് അല്ലാതെ മറ്റാരെന്ന് ചോദിക്കാൻ വരട്ടെ. സീസണിൽ ഏറ്റവും മികച്ച പ്രകടനത്തിനുടമയായ അമേരിക്കയുടെ ജസ്റ്റിൻ ഗാട്ട്‍ലിൻ ബോൾട്ടിന്റെ ബോൾട്ടിളക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ലണ്ടനിൽ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ജമൈക്കയുടെ, യൊഹാൻ ബ്ലേക്കിനും ഇത്തവണ സ്വർണ്ണത്തിൽ കുറ‌ഞ്ഞ ലക്ഷ്യമില്ല.

ജമൈക്കൻ സ്പ്രിന്റ് ഇതിഹാസമായ ബോൾട്ട് നാലാം സ്ഥാനക്കാരനായാണ് സെമിയിൽ കടന്നത്. ഒന്നാമൻ ഗാട്ട്‍ലിനും. ബോൾട്ട് അതിമാനുഷരുടെ പട്ടികയിലേക്ക് ഉയർന്ന ബീജിംഗിലും ലണ്ടനിലുമെല്ലാം ഹീറ്റ്സിലെ ആദ്യ സ്ഥാനക്കാർ മറ്റ് പലരും ആയിരുന്നു. എന്നാൽ ഫൈനൽ എത്തിയപ്പോൾ കഥ മാറി. ബോൾട്ട് ലോകത്തിന്റെ നെറുകയിലേക്കെത്തി.

ഇത്തവണയും അതാവർത്തിക്കുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം. രാവിലെ 5.37നാണ് ആദ്യ സെമി. ഫൈനൽ 6.55നും. ബോൾട്ടോ ഗാട്ട്‍ലിനോ? റിയോയിൽ അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിക്കുമോ? മുമ്പെങ്ങുമില്ലാത്ത വിധം സമ്മർദ്ദം ബോൾട്ട് നേരിടുമ്പോൾ നെഞ്ചിടിപ്പോടെയാണ് കായികലോകം ഇനിയുള്ള മണിക്കൂറുകൾ തള്ളിനീക്കുന്നത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍