ഓണവിപണി: നേട്ടമുണ്ടാക്കാന്‍ കണ്‍സ്യൂമ‌ര്‍ഫെഡ്

Published : Aug 28, 2016, 09:04 AM ISTUpdated : Oct 05, 2018, 01:18 AM IST
ഓണവിപണി: നേട്ടമുണ്ടാക്കാന്‍ കണ്‍സ്യൂമ‌ര്‍ഫെഡ്

Synopsis

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഓണവിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കണ്‍സ്യൂമ‌ര്‍ഫെഡ്. സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും വില കുറച്ച് വില്‍പ്പന നടത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ശ്രമം.

പ്രാഥമിക സഹകരണ സംഘങ്ങളും തൃശൂര്‍ ജില്ലാ സഹകരണബാങ്കും നല്‍കിയ 70കോടിയോളം രൂപാ വായ്പാ ചെലവഴിച്ചാണ് ഓണവിപണിയില്‍ ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡ് തയ്യാറെടുക്കുന്നത്. പ്രാഥമികസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ 2500 ഓണച്ചന്തകള്‍ . അത്തം നാളില്‍ തുടങ്ങി ഉത്രാടത്തിന് വൈകുന്നേരം വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.

അരിയും പ‌‍ഞ്ചസാരയും ഉള്‍പ്പെടെയുള്ള 13 ഇനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് 27 ഇനം സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ പരമാവധി വിലകുറച്ചും നല്‍കും. കാര്‍ഡ് ഒന്നിന് 5 കിലോ അരി,ഒരു കിലോ പഞ്ചസാര, രണ്ടു കിലോ പച്ചരി, 500 ഗ്രാം ചെറുപയര്‍, വന്‍പയര്‍, പരിപ്പ്, കടല, ഉഴുന്ന്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ്  സബ്സിഡി നിരക്കില്‍ ലഭിക്കുക. 40 ഇനങ്ങള്‍ അടങ്ങുന്ന ഒരു ബാസ്ക്കറ്റാണ് ഓണച്ചന്തകള്‍ വഴി എത്തിക്കുക.


ഓണച്ചന്തകള്‍ വഴിയുളള സബ്സിഡി നഷ്‌ടം മുപ്പതു കോടിയില്‍ നിന്ന് 14 കോടിയായി ചുരുക്കാനാകുമെന്നാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പ്രതീക്ഷ. ഓണം കണ്‍സ്യൂമര്‍ഫെഡിനോടൊപ്പമെന്ന മുദ്രാവാക്യം പ്രചരിപ്പിച്ച് വിപണി പിടിക്കാനാണ് അധികൃതരുടെ നീക്കം.

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!