
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 477 കൊവിഡ് പോസിറ്റീവ് കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തു. 557 കോവിഡ് ബാധിതർ സുഖം പ്രാപിച്ചു. 25 പേർ കൊവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,37,243 പോസിറ്റീവ് കേസുകളിൽ 3,22,612 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4923 ആയി ഉയർന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9708 പേരാണ്. അതിൽ 932 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.8 ശതമാനമായി. മരണനിരക്ക് 1.5 ശതമാനമായി ഉയർന്നു. റിയാദ് 3, ജിദ്ദ 5, മക്ക 4, ഹുഫൂഫ് 1, ത്വാഇഫ് 2, ജുബൈൽ 1, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 2, ബെയ്ഷ് 1, അൽറസ് 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 71. മക്ക 46, ഹുഫൂഫ് 36, യാംബു 29, റിയാദ് 28, ബൽജുറഷി 23, ദമ്മാം 22, അബഹ 21, ഖമീസ് മുശൈത്ത് 14, ജീസാൻ 14, ദഹ്റാൻ 13, ജിദ്ദ 12, ഹാഇൽ 11, നജ്റാൻ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ചൊവ്വാഴ്ച 50,785 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,775,933 ആയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam