ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ കേന്ദ്രഭാഗം ഒമാനിലേക്ക് പ്രവേശിച്ചു; രാജ്യം അതീവ ജാഗ്രതയില്‍ - LIVE UPDATES

ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഒമാന്‍ ഭരണകൂടവും ജനങ്ങളും. ശനിയാഴ്‍ച മുതല്‍ തന്നെ രാജ്യത്ത് ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ്, ഫെറി സര്‍വീസുകളും റദ്ദാക്കി.

11:01 PM

സുവേയ്ക്ക് വിലായത്തിൽ വ്യാപകമായി വൈദ്യതി ബന്ധം വിച്ഛേദിച്ച നിലയില്‍

ഒമാൻ സമയം 09:31 P M 

ഷഹീൻ ചുഴലിക്കാറ്റ് തീരം തൊട്ട  ബാത്തിന ഗവര്‍ണറേറ്റിലെ സുവേയ്ക്ക് വിലായത്തിൽ വ്യാപകമായി വൈദ്യതി ബന്ധം വിച്ഛേദിച്ച നിലയിലെന്ന് ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.

10:50 PM

മഴ കുറഞ്ഞതിനാൽ വാദി ആദി അൽ അമേറത്ത് റോഡിലെ ഗതാഗതം പുനരാരംഭിച്ചു

ഒമാൻ സമയം 09:20 P M 

മസ്കറ്റിൽ മഴ കുറഞ്ഞതിനാൽ വാദി ആദി അൽ അമേറത്ത് റോഡിലെ ഗതാഗതം പുനരാരംഭിച്ചു.

9:48 PM

ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം ഒമാനിലേക്ക്

ഒമാൻ സമയം 08:18 P M 

ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം നിലവിൽ മൂസാന, സുവൈക്ക് സംസ്ഥാനങ്ങൾക്കിടയിലേക്ക് പ്രവേശിക്കുന്നു. അതിശക്തമായ മഴയും ശക്തമായ കാറ്റും, മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ ചുഴലിക്കാറ്റിന് വേഗതയുമുണ്ട്. 

9:44 PM

അഭയകേന്ദ്രങ്ങളിൽ പ്രവാസികളുള്‍പ്പെടെ 430 പേർ

ഒമാൻ സമയം: 08:14 P M 

ബാത്തിന ഗവര്‍ണറേറ്റിൽ ബർക്ക, അൽ മുസാന എന്നിവിടങ്ങളിലെ 10 അഭയകേന്ദ്രങ്ങളിൽ 430 പേർ.
329 ഒമാൻ പൗരന്മാരും 101 പ്രവാസികളും ഇതിൽ ഉൾപ്പെടും .

9:26 PM

വീടിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമാൻ സമയം: 07:56 P M 

വീടിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. മഴവെള്ളപ്പാച്ചിൽ മൂലം സുവേക്ക് വിലയത്തിലുള്ള ഒരു വീട്ടിൽ വെള്ളം ഇരച്ചു കയറിയതിനാൽ രണ്ടുപേർ വീടിനുള്ളിൽ കുടുങ്ങി. ഒമാൻ സിവിൽ ഡിഫൻസ്, ആംബുലൻസ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരെയും രക്ഷിക്കാൻ കഴിഞ്ഞു.

8:06 PM

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്

ഒമാൻ സമയം : 06:36 P M 

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്. അതീവ ജാഗ്രതയില്‍ ഒമാന്‍. ബാത്തിന ഗവര്‍ണറേറ്റിലെ സുവെയ്ക്കിൽ കനത്ത മഴയും ശക്തമായ കാറ്റും. വരും മണിക്കൂറുകൾ അതിനിർണായകം.

7:15 PM

തെക്കൻ ബാത്തിനായിൽ  ശക്തമായ കാറ്റ്

ഒമാൻ സമയം 0545 PM 

ഒമാന്റെ തെക്കൻ ബാത്തിനായിൽ  ശക്തമായ കാറ്റ്  വീശിയടിക്കുന്നു. വരും മണിക്കൂറുകൾ  ബാത്തിന മേഖലക്ക് നിർണായകം.
മുസന്ന വിലായത്തിൽ അതിശക്തമായ കാറ്റും മഴയും. ചുഴലിക്കാറ്റിന്റെ പ്രഭവ കേന്ദ്രം  ബാത്തിന ഗവര്‍ണറേറ്റിലെ വിലായത്ത്  മുസ്സന്നക്കും സോഹാറിനുമിടയിലൂടെ കടന്നു പോകും. ഇന്ന് വൈകുന്നേരം  6 മണിക്ക് ശേഷവും ഒൻപതു മണിക്ക്  മുൻപായും ഷഹീൻ കരതൊടുമെന്നാണ്  ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ولاية المصنعة بمحافظة جنوب الباطنة الآن. pic.twitter.com/m8CqqoE6AG

— وكالة الأنباء العمانية (@OmanNewsAgency)

6:20 PM

റുസൈലിൽ മണ്ണിടിച്ചിൽ

ഒമാൻ സമയം 04:50 PM 

റുസൈലിൽ മണ്ണിടിച്ചിൽ. റുസൈൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് 
മണ്ണിടിച്ചിൽ. രണ്ടു തൊഴിലാളികൾ കുടുങ്ങിയതായി പ്രാഥമിക റിപ്പോർട്ടുകൾ. തുടർന്നുള്ള അന്വേഷണത്തിൽ രണ്ട് ഏഷ്യൻ തൊഴിലാളികളുടെ ശരീരം പുറത്തെടുത്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.

5:10 PM

ഷഹീൻ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം തീരം തൊടും

ഒമാൻ സമയം 3:40 PM 

ഷഹീൻ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രഭവ കേന്ദ്രം  ബാത്തിന ഗവര്‍ണറേറ്റിലെ വിലായത്ത്  മുസ്സന്നക്കും സോഹാറിനുമിടയിലൂടെ കടന്നു പോകും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷവും ഒൻപതു മണിക്ക് മുൻപായും ഷഹീൻ കര തൊടുമെന്നാണ് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

6:10 PM

മഴവെള്ളപ്പാച്ചിലിന്‍റെ ചിത്രങ്ങള്‍

ഷഹീൻ ചുഴലിക്കാറ്റുമൂലം ഉണ്ടായ മഴവെള്ളപ്പാച്ചിൽ ജനജീവിതം സ്ഥാപിച്ചു പോയ മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറം, റൂവി എന്നീ പ്രദേശങ്ങൾ.

 

 

കടപ്പാട്: അഹമ്മദ് അൽ ഫാർസി - ഒമാൻ ടി വി.

6:10 PM

മഴവെള്ളപ്പാച്ചിലിന്‍റെ ചിത്രങ്ങള്‍

ഷഹീൻ ചുഴലിക്കാറ്റുമൂലം ഉണ്ടായ മഴവെള്ളപ്പാച്ചിൽ ജനജീവിതം സ്ഥാപിച്ചു പോയ മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറം, റൂവി എന്നീ പ്രദേശങ്ങൾ.

 

 

കടപ്പാട്: അഹമ്മദ് അൽ ഫാർസി - ഒമാൻ ടി വി.

4:53 PM

ഒമാനിലെ ബർഖയിൽ ദുരിതാശ്വാസ ക്യമ്പുകൾ പ്രവർത്തനമാരംഭിച്ചു

ഒമാൻ സമയം 2:40 PM 

ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടിയായി തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബാർക്ക വിലായാത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിരവധിയാളുകൾ വന്നെത്തുന്നതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

3:04 PM

ദുരിതാശ്വാസത്തിന് പ്രതിരോധ മന്ത്രാലയം

ഒമാൻ സമയം  01:34 PM 

ദുരിതാശ്വാസ പ്രവത്തനങ്ങൾക്ക് ഒമാൻ പ്രതിരോധ മന്ത്രാലയം രംഗത്ത്. എഞ്ചിനീയറിംഗ് സേവനങ്ങൾ,  ഇലക്ട്രിക് ജനറേറ്ററുകളും, വെള്ളം വലിച്ചെടുക്കുന്ന വാഹനങ്ങളും മറ്റ് ആവശ്യമായ സാങ്കേതിക  ഉപകരണങ്ങൾ തുടങ്ങിയവ സജ്ജമാക്കി. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും സഹായമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഒമാൻ പ്രതിരോധ  മന്ത്രാലയം  തുടക്കം കുറിച്ചതായി ഒമാൻ ന്യൂസ് റിപ്പോർട് ചെയ്യുന്നു.


 

1:54 PM

മസ്‍കത്തിൽ നിരവധി പേർ അഭയ കേന്ദ്രങ്ങളിലേക്ക്

ഒമാൻ സമയം 12:24 PM 

മഴയും കാറ്റും മൂലം താമസ സ്ഥലങ്ങളില്‍ വെള്ളം കയറിയതിനാൽ  നിരവധി കുടുംബങ്ങളെ  മസ്‍കത്ത് ഗവര്‍ണറേറ്റിലെ അമിറാത്ത്  വിലയാത്തിലെ അഭയകേന്ദ്രങ്ങങ്ങളിലേക്ക്  മാറ്റി പാർപ്പിച്ചതായി  ഒമാൻ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.

1:44 PM

ഒരു മരണം

ഒമാൻ സമയം 12:14AM 

മസ്‍കത്ത് ഗവര്‍ണറേറ്റിൽ  അൽ - അമരാത്ത് വിലയത്തിൽ മഴമൂലം രൂപപ്പെട്ട വെള്ളപ്പാച്ചിലിൽ അകപ്പെട്ട് കാണാതായ ഒരു കുട്ടി മരണപ്പെട്ടതായി ഒമാൻ ടെലിവിഷൻ അറിയിച്ചു.

1:20 PM

ബാത്തിന ഗവര്‍ണറേറ്റുകളിൽ ഗതാഗതം നിർത്തിവെച്ചു

ഒമാൻ സമയം 11:50AM 

വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവര്‍ണറേറ്റുകളിൽ പൊതു നിരത്തിലൂടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം അറിയിച്ചു. എന്നാൽ അടിയന്തര സാഹചര്യത്തിൽ  ഗതാഗതം അനുവദിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഷഹീൻ  ചുഴലിക്കാറ്റ് ഈ ഗവര്‍ണറേറ്റുകളിൽ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാലാണ് പൊലീസിന്റെ ഈ നടപടി

12:51 PM

പൊതു നിരത്തുകളുടെ ഉപയോഗം കുറയ്‍ക്കാൻ നിർദ്ദേശം

ഒമാൻ സമയം 11:21 AM 

വാഹന യാത്രക്കാർ മസ്‍കത്ത് ഗവർണറേറ്റിലെ റോഡുകളുടെ ഉപയോഗം കുറയ്‍ക്കാൻ ഒമാൻ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. മസ്‍കത്ത് എക്സ്പ്രസ്സ് ഹൈവേ  ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങളിലുള്ള യാത്രകള്‍ അനുവദിക്കും. ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ കടന്നുപോകുന്നത് വരെയാണ് പൊതുനിരത്തുകളിലെ നിയന്ത്രണം.

12:24 PM

2,734 പേര്‍ അഭയ കേന്ദ്രങ്ങളിലെത്തി

ഒമാൻ സമയം 10:54 AM 

ഷഹീൻ  ചുഴലികാറ്റിനോടനുബന്ധിച്ച് വിവിധ ഗവര്‍ണറേറ്റുകളിൽ 136 അഭയ കേന്ദ്രങ്ങളാണ് ഒമാൻ ദുരന്ത നിവാരണ സമിതി  ഒരുക്കിയിട്ടുള്ളത്. ഇതിൽ 45 കേന്ദ്രങ്ങൾ  പ്രവർത്തനം തുടങ്ങി. 1998 സ്വദേശികളും 736 പ്രവാസികളും ഉൾപ്പെടെ 2,734 പേര്‍ അഭയ കേന്ദ്രങ്ങളിലെത്തിയതായി സമിതിയുടെ അറിയിപ്പിൽ പറയുന്നു.
 

12:45 AM

മസ്കത്ത് നഗരസഭ പ്രവർത്തനങ്ങൾ ആരംഭിച്ചു

ഒമാൻ സമയം 11:15AM 

ജനവാസ കേന്ദ്രങ്ങളിലുണ്ടായിരിക്കുന്ന  കേടുപാടുകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി  മസ്കത്ത് നഗര സഭയുടെ സന്നദ്ധ വിഭാഗം പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് മസ്കത്ത് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ  പറയുന്നു. സീബ്, മസ്കത്ത്  എന്നീ നഗരസഭകളിലെ  ജലസംഭരണികൾ ശുദ്ധീകരിക്കാനും,  സുർ അൽ ഹദീദ് പ്രദേശത്ത് റോഡ് ട്രാക്കുകൾ അടക്കുവാനുമുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞുവെന്ന് നഗരസഭയുടെ അറിയിപ്പിൽ പറയുന്നു .

12:24 AM

ഖുറം  വാണിജ്യ മേഖലയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നു .

ഒമാൻ സമയം 10:54 AM 

മസ്കറ്റ് ഗവര്‍ണറേറ്റിലെ അൽ ഖുറം വാണിജ്യ മേഖലയില്‍ നിന്ന്  ജനങ്ങളെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കുന്നു. അപകടങ്ങൾ ഒഴിവാക്കാൻ വൈദ്യുതി വിച്ഛേദിക്കുമെന്നും  ഒമാൻ ദുരന്ത നിവാരണന സമതി അറിയിച്ചു.

12:01 PM

കാലാവസ്ഥാ നിരീക്ഷണം

ഒമാൻ സമയം 10:30 AM 

ഷഹീൻ  ചുഴലിക്കാറ്റിന്റെ കേന്ദ്രം മസ്‍കത്ത്  ഗവര്‍ണറേറ്റിൽ നിന്നും  ഏകദേശം 60 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് നിലകൊള്ളുന്നത്. പ്രഭവ കേന്ദ്രത്തിന്റെ  ചുറ്റുമുള്ള കാറ്റിന് 64 നോട്ട് (മണിക്കൂറിൽ 116 കി.മീ) വേഗതയാണുള്ളത്. 

വരും മണിക്കൂറുകളില്‍ വടക്കൻ ബാത്തിന,  അൽ ദാഹിറ, അൽ ദഖിലിയ ഗവർണറേറ്റുകളിലും അൽ ബുറൈമിയിലും മണിക്കൂറുകളിൽ 45 മുതൽ 60 നോട്ട് വരെ വേഗതയിലുള്ള കാറ്റ് ആഞ്ഞടിക്കുമെന്ന്  കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. ഒപ്പം 200 മുതൽ 500 മില്ലിമീറ്റർ വരെയുമുള്ള അളവിൽ  കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
 

11:47 AM

സുൽത്താൻ ഖാബൂസ്  റോഡ് അടച്ചു

ഒമാൻ സമയം 10:17 AM 

പ്രധാന റോഡായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ അൽ സഹ്‌വാ ടവർ  മുതൽ  ഖുറം ഫ്ലൈ ഓവർ വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടുവെന്നു ഒമാൻ ദുരന്തര നിവാരണ സമതി അറിയിച്ചു. റോഡ് സാധാരണ നിലയിലേക്ക് വരുന്നത് വരെ  മറ്റു റോഡുകൾ  ഉപയോഗിക്കണമെന്നും ഒമാൻ ന്യൂസ്  പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .

11:32 AM

കനത്ത മഴ മൂലം മത്ര സൂഖിൽ വെള്ളപ്പാച്ചിൽ

ഒമാൻ സമയം 10:02AM 
"

11:26 AM

മസ്‍കത്തിൽ നിന്ന് 62.67 കിലോമീറ്റർ അകലെ

ഒമാൻ സമയം 09:56AM 

ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം മസ്‍കത്തിൽ നിന്ന് 62.67 കിലോമീറ്റർ അകലെയെത്തി.

10:58 AM

കടൽ വെള്ളം കരയിലേക്ക് കയറുന്നു

ഒമാൻ സമയം 09:28AM 

അൽ  ബാത്തിന ഗവര്‍ണറേറ്റിൽ സഹം  വിലായത്തിൽ  കടൽ തിരമാലകൾ സംരക്ഷണ മതിൽ  മറികടന്ന് വീടുകളിലേക്ക് കടൽ വെള്ളം കയറുന്നുവെന്ന് ഒമാൻ  ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്‍തു.

10:51 AM

ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളിൽ  കഴിയാൻ നിര്‍ദേശം

ഒമാൻ സമയം 09:21AM 

ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി വർദ്ധിച്ചാൽ,  ജനങ്ങൾ വീടുകളുടെ  ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളിൽ  കഴിയാൻ ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു

10:28 AM

മസ്‍കത്തിൽ മലയിടിച്ചിൽ

ഒമാൻ സമയം 08:58 AM 

മസ്കറ്റ് ഗവര്‍ണറേറ്റിൽ അൽ വത്തയ്യാ പ്രദേശത്ത് കനത്ത മഴ മൂലം അൽ-നഹ്‍ഗ പ്രസ്സിന് പിന്നിലുള്ള മല ഇടിഞ്ഞു വീണതായി റോയൽ ഒമാൻ പൊലീസ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

10:18 AM

വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമാൻ സമയം 08:48AM 

ഷഹീൻ  ചുഴലിക്കാറ്റ് മൂലം രൂപപ്പെടുന്ന വെള്ളപ്പാച്ചിലിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ സംഘം രക്ഷപെടുത്തി. മസ്കറ്റ് ഗവര്ണറേറ്റിൽ  ബൗഷറിലെ അൽ-അത്തൈബ മേഖലയിലായിരുന്നു  സംഭവം. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും  ന്യൂസ് ഏജൻസിയുടെ അറിയിപ്പിൽ പറയുന്നു.

9:58 AM

യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

ഒമാൻ സമയം 08:28AM 

ഒമാനിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ വാഹന യാത്രക്കാർ  ജാഗ്രത  പുലർത്തണമെന്ന്  കർശന  നിർദ്ദേശം നല്‍കി

9:49 AM

കടല്‍ പ്രക്ഷുബ്ധം

ഒമാൻ സമയം 08:19AM 

ഷഹീൻ  ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ഫലങ്ങളുടെ ഫലമായി ഒമാൻ കടലിന്റെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ രൂപപ്പെടുന്നു ( Courtesy : OMAN TV)

9:47 AM

കൂടുതല്‍ മഴയ്‍ക്ക് സാധ്യത; ജനങ്ങള്‍ വീടുകളിൽ തന്നെ കഴിയണം

ഒമാൻ സമയം 08:17  AM 

വരും മണിക്കൂറുകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു

9:30 AM

വാണിജ്യ മേഖല അടച്ചിടാൻ നിർദ്ദേശം

ഒമാൻ സമയം 08:00 AM 

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഖുറാമിലെ വാണിജ്യ മേഖലയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു അടച്ചിടാൻ നിർദ്ദേശം

9:22 AM

ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നു

ഒമാൻ സമയം 07:52 AM 

ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നത് മൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ  അൽ-നഹ്‍ദ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിപ്പിക്കുന്നു.

9:06 AM

തീരദേശ റോഡുകൾ ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ഒമാൻ സമയം 07:36AM 

മസ്കറ്റ് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുവാൻ റോയൽ ഒമാൻ പോലീസിന്റെ നിർദ്ദേശം.

9:00 AM

കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

(ഒമാൻ സമയം 07:30AM) 

മത്സ്യ ബന്ധന തൊഴിലാളികളോടും കന്നുകാലി തേനീച്ച വളർത്തൽ എന്ന കൃഷിയിൽ ഏർപെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ  എടുക്കണമെന്ന് ഒമാൻ കൃഷി മത്സ്യ ജലവിഭവ മന്ത്രാലയം. അണക്കെട്ടുകളെ സമീപിക്കരുതെന്നും താഴ്‍വരകളിൽ നിന്ന് അകന്നു നിൽക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

 

وزارة الثروة الزراعية والسمكية وموارد المياه تدعو المزارعين والنحالين ومربي الثروة الحيوانية إلى أخذ الاحتياطات اللازمة لضمان سلامتهم وسلامة خلايا النحل والمواشي، داعية الجميع إلى الابتعاد عن مجاري الأودية وعدم الاقتراب من السدود.

— وكالة الأنباء العمانية (@OmanNewsAgency)

8:58 AM

വീടുകളിൽ വെള്ളം കയറി

(ഒമാൻ സമയം 07:28AM)

ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷാസംഘം മത്ര  വിലായത്തിൽ ഏഴ് പേരെ  രക്ഷപ്പെടുത്തി. ഏഴുപേരും സുരക്ഷിതരാണ്.

8:40 AM

വിമാന സമയങ്ങളില്‍ മാറ്റം

⚠️ ATTENTION: Due to exceptional weather conditions, a number of incoming and outgoing flights at Muscat International Airport have been rescheduled as per given times. pic.twitter.com/ZbzTebjMy9

— Oman Air (@omanair)

8:40 AM

സീബ് വിലായത്തിലെ ടണല്‍ അടച്ചു

(ഒമാൻ സമയം 07:10AM)

മഴമൂലം വെള്ളം കെട്ടിനിൽക്കുന്നതിനാൽ മസ്കറ്റിൽ നിന്നും  സീബ് വിലായത്തിലെ  സഹ്‍വാ ടവർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന തുരങ്കം അടച്ചു

7:45 AM

ചുഴലിക്കാറ്റ് 83 കിലോമീറ്റര്‍ അകലെ

(ഒമാന്‍ സമയം രാവിലെ 06.15AM)

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിന്റെ 83 കിലോമീറ്റര്‍ അടുത്തെത്തി. രാജ്യത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

6:30 AM

വെള്ളം കയറുന്നു; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

(ഒമാന്‍ സമയം രാവിലെ 05.00AM)

കനത്ത മഴ കാരണം മുത്റ വിലായത്തിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെയുള്ള സ്വദേശികളോടും വിദേശികളോടും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

9:30 PM

ചില പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ നിന്ന് അടുത്ത ഷെല്‍ട്ടറുകളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

ബര്‍ക്ക, സഹം വിലായത്തുകളിലും മസ്‍കത്ത്, ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് തൊട്ടടുത്ത സര്‍ക്കാര്‍ ഷെര്‍ട്ടറുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്‍ച മുതല്‍ ഒമാനില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‍മെന്റ് അറിയിച്ചു. 48 മണിക്കൂറിനിടെ 200 മുതല്‍ 500 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ എട്ട് മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കും. 

5:30 PM

ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു

ഒമാനില്‍ ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു. ഒക്ടോബര്‍ മൂന്ന് ഞായറാഴ്‍ച മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് (അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണ്.

4:30 PM

രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ്മു ന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അല്‍ വുസ്‍ത, ദോഫാര്‍ എന്നിവിടങ്ങിലെ ജീവനക്കാരെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

7:00 AM

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ ശക്തി പ്രാപിക്കുന്നു

വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 ക്നോട് ആയി ഉയര്‍ന്നെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

7:00 PM

ഷഹീൻ ചുഴലിക്കാറ്റിനെ നേരിടാന്‍ ജാഗ്രതയോടെ ഒമാൻ ദേശീയ ദുരന്തനിവാരണ സമിതി

ഷഹീൻ ചുഴലിക്കാറ്റിനെ നേരിടുന്നത് സംബന്ധിച്ച് ഒമാൻ (Oman) ദേശീയ ദുരന്തനിവാരണ സമിതിയിലെയും സിവിൽ ഏവിയേഷൻ   സമിതിയിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.  അടുത്ത 72  മണിക്കൂറില്‍ പരമാവധി ജാഗ്രത പാലിക്കാനും വാദികൾ കടന്നുള്ള  അപകടസാധ്യത ഒഴിവാക്കാനും നിര്‍ദേശം നല്‍കിയതിനൊപ്പം കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സംബന്ധമായ അപകട സാധ്യതകളെ കുറിച്ചും യോഗം വിലയിരുത്തി.

7:00 PM

ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്നു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

വടക്കു  കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം, ശക്തിപ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി (Tropical Storm Shaheen) ഒമാൻ (Oman) തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‍കത്ത് ഗവര്‍ണറേറ്റ് തീരത്തുനിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. 

അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കാറ്റഗറി - 1 ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ഒമാന്റെ കടൽ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. മസ്‍കത്ത്, ബാത്തിന എന്നി ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളിൽ ഞാറാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റോടു കൂടിയ മഴ പെയ്‍തുതുടങ്ങും. 150 മുതൽ 600  മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ശക്തമായ വെള്ളപ്പാച്ചിലുണ്ടാകുമെന്നും സിവിൽ ഏവിയേഷന്റെ അറിയിപ്പിൽ പറയുന്നു.

11:23 PM IST:

ഒമാൻ സമയം 09:31 P M 

ഷഹീൻ ചുഴലിക്കാറ്റ് തീരം തൊട്ട  ബാത്തിന ഗവര്‍ണറേറ്റിലെ സുവേയ്ക്ക് വിലായത്തിൽ വ്യാപകമായി വൈദ്യതി ബന്ധം വിച്ഛേദിച്ച നിലയിലെന്ന് ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.

11:22 PM IST:

ഒമാൻ സമയം 09:20 P M 

മസ്കറ്റിൽ മഴ കുറഞ്ഞതിനാൽ വാദി ആദി അൽ അമേറത്ത് റോഡിലെ ഗതാഗതം പുനരാരംഭിച്ചു.

9:59 PM IST:

ഒമാൻ സമയം 08:18 P M 

ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം നിലവിൽ മൂസാന, സുവൈക്ക് സംസ്ഥാനങ്ങൾക്കിടയിലേക്ക് പ്രവേശിക്കുന്നു. അതിശക്തമായ മഴയും ശക്തമായ കാറ്റും, മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ ചുഴലിക്കാറ്റിന് വേഗതയുമുണ്ട്. 

9:58 PM IST:

ഒമാൻ സമയം: 08:14 P M 

ബാത്തിന ഗവര്‍ണറേറ്റിൽ ബർക്ക, അൽ മുസാന എന്നിവിടങ്ങളിലെ 10 അഭയകേന്ദ്രങ്ങളിൽ 430 പേർ.
329 ഒമാൻ പൗരന്മാരും 101 പ്രവാസികളും ഇതിൽ ഉൾപ്പെടും .

9:56 PM IST:

ഒമാൻ സമയം: 07:56 P M 

വീടിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. മഴവെള്ളപ്പാച്ചിൽ മൂലം സുവേക്ക് വിലയത്തിലുള്ള ഒരു വീട്ടിൽ വെള്ളം ഇരച്ചു കയറിയതിനാൽ രണ്ടുപേർ വീടിനുള്ളിൽ കുടുങ്ങി. ഒമാൻ സിവിൽ ഡിഫൻസ്, ആംബുലൻസ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരെയും രക്ഷിക്കാൻ കഴിഞ്ഞു.

8:24 PM IST:

ഒമാൻ സമയം : 06:36 P M 

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്. അതീവ ജാഗ്രതയില്‍ ഒമാന്‍. ബാത്തിന ഗവര്‍ണറേറ്റിലെ സുവെയ്ക്കിൽ കനത്ത മഴയും ശക്തമായ കാറ്റും. വരും മണിക്കൂറുകൾ അതിനിർണായകം.

7:35 PM IST:

ഒമാൻ സമയം 0545 PM 

ഒമാന്റെ തെക്കൻ ബാത്തിനായിൽ  ശക്തമായ കാറ്റ്  വീശിയടിക്കുന്നു. വരും മണിക്കൂറുകൾ  ബാത്തിന മേഖലക്ക് നിർണായകം.
മുസന്ന വിലായത്തിൽ അതിശക്തമായ കാറ്റും മഴയും. ചുഴലിക്കാറ്റിന്റെ പ്രഭവ കേന്ദ്രം  ബാത്തിന ഗവര്‍ണറേറ്റിലെ വിലായത്ത്  മുസ്സന്നക്കും സോഹാറിനുമിടയിലൂടെ കടന്നു പോകും. ഇന്ന് വൈകുന്നേരം  6 മണിക്ക് ശേഷവും ഒൻപതു മണിക്ക്  മുൻപായും ഷഹീൻ കരതൊടുമെന്നാണ്  ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ولاية المصنعة بمحافظة جنوب الباطنة الآن. pic.twitter.com/m8CqqoE6AG

— وكالة الأنباء العمانية (@OmanNewsAgency)

6:42 PM IST:

ഒമാൻ സമയം 04:50 PM 

റുസൈലിൽ മണ്ണിടിച്ചിൽ. റുസൈൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് 
മണ്ണിടിച്ചിൽ. രണ്ടു തൊഴിലാളികൾ കുടുങ്ങിയതായി പ്രാഥമിക റിപ്പോർട്ടുകൾ. തുടർന്നുള്ള അന്വേഷണത്തിൽ രണ്ട് ഏഷ്യൻ തൊഴിലാളികളുടെ ശരീരം പുറത്തെടുത്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.

6:38 PM IST:

ഒമാൻ സമയം 3:40 PM 

ഷഹീൻ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രഭവ കേന്ദ്രം  ബാത്തിന ഗവര്‍ണറേറ്റിലെ വിലായത്ത്  മുസ്സന്നക്കും സോഹാറിനുമിടയിലൂടെ കടന്നു പോകും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷവും ഒൻപതു മണിക്ക് മുൻപായും ഷഹീൻ കര തൊടുമെന്നാണ് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

6:20 PM IST:

ഷഹീൻ ചുഴലിക്കാറ്റുമൂലം ഉണ്ടായ മഴവെള്ളപ്പാച്ചിൽ ജനജീവിതം സ്ഥാപിച്ചു പോയ മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറം, റൂവി എന്നീ പ്രദേശങ്ങൾ.

 

 

കടപ്പാട്: അഹമ്മദ് അൽ ഫാർസി - ഒമാൻ ടി വി.

6:20 PM IST:

ഷഹീൻ ചുഴലിക്കാറ്റുമൂലം ഉണ്ടായ മഴവെള്ളപ്പാച്ചിൽ ജനജീവിതം സ്ഥാപിച്ചു പോയ മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറം, റൂവി എന്നീ പ്രദേശങ്ങൾ.

 

 

കടപ്പാട്: അഹമ്മദ് അൽ ഫാർസി - ഒമാൻ ടി വി.

4:55 PM IST:

ഒമാൻ സമയം 2:40 PM 

ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടിയായി തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബാർക്ക വിലായാത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിരവധിയാളുകൾ വന്നെത്തുന്നതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

3:40 PM IST:

ഒമാൻ സമയം  01:34 PM 

ദുരിതാശ്വാസ പ്രവത്തനങ്ങൾക്ക് ഒമാൻ പ്രതിരോധ മന്ത്രാലയം രംഗത്ത്. എഞ്ചിനീയറിംഗ് സേവനങ്ങൾ,  ഇലക്ട്രിക് ജനറേറ്ററുകളും, വെള്ളം വലിച്ചെടുക്കുന്ന വാഹനങ്ങളും മറ്റ് ആവശ്യമായ സാങ്കേതിക  ഉപകരണങ്ങൾ തുടങ്ങിയവ സജ്ജമാക്കി. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും സഹായമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഒമാൻ പ്രതിരോധ  മന്ത്രാലയം  തുടക്കം കുറിച്ചതായി ഒമാൻ ന്യൂസ് റിപ്പോർട് ചെയ്യുന്നു.


 

2:40 PM IST:

ഒമാൻ സമയം 12:24 PM 

മഴയും കാറ്റും മൂലം താമസ സ്ഥലങ്ങളില്‍ വെള്ളം കയറിയതിനാൽ  നിരവധി കുടുംബങ്ങളെ  മസ്‍കത്ത് ഗവര്‍ണറേറ്റിലെ അമിറാത്ത്  വിലയാത്തിലെ അഭയകേന്ദ്രങ്ങങ്ങളിലേക്ക്  മാറ്റി പാർപ്പിച്ചതായി  ഒമാൻ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.

1:56 PM IST:

ഒമാൻ സമയം 12:14AM 

മസ്‍കത്ത് ഗവര്‍ണറേറ്റിൽ  അൽ - അമരാത്ത് വിലയത്തിൽ മഴമൂലം രൂപപ്പെട്ട വെള്ളപ്പാച്ചിലിൽ അകപ്പെട്ട് കാണാതായ ഒരു കുട്ടി മരണപ്പെട്ടതായി ഒമാൻ ടെലിവിഷൻ അറിയിച്ചു.

1:40 PM IST:

ഒമാൻ സമയം 11:50AM 

വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവര്‍ണറേറ്റുകളിൽ പൊതു നിരത്തിലൂടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം അറിയിച്ചു. എന്നാൽ അടിയന്തര സാഹചര്യത്തിൽ  ഗതാഗതം അനുവദിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഷഹീൻ  ചുഴലിക്കാറ്റ് ഈ ഗവര്‍ണറേറ്റുകളിൽ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാലാണ് പൊലീസിന്റെ ഈ നടപടി

1:15 PM IST:

ഒമാൻ സമയം 11:21 AM 

വാഹന യാത്രക്കാർ മസ്‍കത്ത് ഗവർണറേറ്റിലെ റോഡുകളുടെ ഉപയോഗം കുറയ്‍ക്കാൻ ഒമാൻ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. മസ്‍കത്ത് എക്സ്പ്രസ്സ് ഹൈവേ  ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങളിലുള്ള യാത്രകള്‍ അനുവദിക്കും. ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ കടന്നുപോകുന്നത് വരെയാണ് പൊതുനിരത്തുകളിലെ നിയന്ത്രണം.

1:12 PM IST:

ഒമാൻ സമയം 10:54 AM 

ഷഹീൻ  ചുഴലികാറ്റിനോടനുബന്ധിച്ച് വിവിധ ഗവര്‍ണറേറ്റുകളിൽ 136 അഭയ കേന്ദ്രങ്ങളാണ് ഒമാൻ ദുരന്ത നിവാരണ സമിതി  ഒരുക്കിയിട്ടുള്ളത്. ഇതിൽ 45 കേന്ദ്രങ്ങൾ  പ്രവർത്തനം തുടങ്ങി. 1998 സ്വദേശികളും 736 പ്രവാസികളും ഉൾപ്പെടെ 2,734 പേര്‍ അഭയ കേന്ദ്രങ്ങളിലെത്തിയതായി സമിതിയുടെ അറിയിപ്പിൽ പറയുന്നു.
 

12:49 PM IST:

ഒമാൻ സമയം 11:15AM 

ജനവാസ കേന്ദ്രങ്ങളിലുണ്ടായിരിക്കുന്ന  കേടുപാടുകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി  മസ്കത്ത് നഗര സഭയുടെ സന്നദ്ധ വിഭാഗം പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് മസ്കത്ത് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ  പറയുന്നു. സീബ്, മസ്കത്ത്  എന്നീ നഗരസഭകളിലെ  ജലസംഭരണികൾ ശുദ്ധീകരിക്കാനും,  സുർ അൽ ഹദീദ് പ്രദേശത്ത് റോഡ് ട്രാക്കുകൾ അടക്കുവാനുമുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞുവെന്ന് നഗരസഭയുടെ അറിയിപ്പിൽ പറയുന്നു .

12:50 PM IST:

ഒമാൻ സമയം 10:54 AM 

മസ്കറ്റ് ഗവര്‍ണറേറ്റിലെ അൽ ഖുറം വാണിജ്യ മേഖലയില്‍ നിന്ന്  ജനങ്ങളെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കുന്നു. അപകടങ്ങൾ ഒഴിവാക്കാൻ വൈദ്യുതി വിച്ഛേദിക്കുമെന്നും  ഒമാൻ ദുരന്ത നിവാരണന സമതി അറിയിച്ചു.

12:25 PM IST:

ഒമാൻ സമയം 10:30 AM 

ഷഹീൻ  ചുഴലിക്കാറ്റിന്റെ കേന്ദ്രം മസ്‍കത്ത്  ഗവര്‍ണറേറ്റിൽ നിന്നും  ഏകദേശം 60 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് നിലകൊള്ളുന്നത്. പ്രഭവ കേന്ദ്രത്തിന്റെ  ചുറ്റുമുള്ള കാറ്റിന് 64 നോട്ട് (മണിക്കൂറിൽ 116 കി.മീ) വേഗതയാണുള്ളത്. 

വരും മണിക്കൂറുകളില്‍ വടക്കൻ ബാത്തിന,  അൽ ദാഹിറ, അൽ ദഖിലിയ ഗവർണറേറ്റുകളിലും അൽ ബുറൈമിയിലും മണിക്കൂറുകളിൽ 45 മുതൽ 60 നോട്ട് വരെ വേഗതയിലുള്ള കാറ്റ് ആഞ്ഞടിക്കുമെന്ന്  കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. ഒപ്പം 200 മുതൽ 500 മില്ലിമീറ്റർ വരെയുമുള്ള അളവിൽ  കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
 

12:00 PM IST:

ഒമാൻ സമയം 10:17 AM 

പ്രധാന റോഡായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ അൽ സഹ്‌വാ ടവർ  മുതൽ  ഖുറം ഫ്ലൈ ഓവർ വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടുവെന്നു ഒമാൻ ദുരന്തര നിവാരണ സമതി അറിയിച്ചു. റോഡ് സാധാരണ നിലയിലേക്ക് വരുന്നത് വരെ  മറ്റു റോഡുകൾ  ഉപയോഗിക്കണമെന്നും ഒമാൻ ന്യൂസ്  പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .

11:44 AM IST:

ഒമാൻ സമയം 10:02AM 
"

11:40 AM IST:

ഒമാൻ സമയം 09:56AM 

ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം മസ്‍കത്തിൽ നിന്ന് 62.67 കിലോമീറ്റർ അകലെയെത്തി.

11:20 AM IST:

ഒമാൻ സമയം 09:28AM 

അൽ  ബാത്തിന ഗവര്‍ണറേറ്റിൽ സഹം  വിലായത്തിൽ  കടൽ തിരമാലകൾ സംരക്ഷണ മതിൽ  മറികടന്ന് വീടുകളിലേക്ക് കടൽ വെള്ളം കയറുന്നുവെന്ന് ഒമാൻ  ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്‍തു.

11:19 AM IST:

ഒമാൻ സമയം 09:21AM 

ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി വർദ്ധിച്ചാൽ,  ജനങ്ങൾ വീടുകളുടെ  ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളിൽ  കഴിയാൻ ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു

10:52 AM IST:

ഒമാൻ സമയം 08:58 AM 

മസ്കറ്റ് ഗവര്‍ണറേറ്റിൽ അൽ വത്തയ്യാ പ്രദേശത്ത് കനത്ത മഴ മൂലം അൽ-നഹ്‍ഗ പ്രസ്സിന് പിന്നിലുള്ള മല ഇടിഞ്ഞു വീണതായി റോയൽ ഒമാൻ പൊലീസ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

10:34 AM IST:

ഒമാൻ സമയം 08:48AM 

ഷഹീൻ  ചുഴലിക്കാറ്റ് മൂലം രൂപപ്പെടുന്ന വെള്ളപ്പാച്ചിലിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ സംഘം രക്ഷപെടുത്തി. മസ്കറ്റ് ഗവര്ണറേറ്റിൽ  ബൗഷറിലെ അൽ-അത്തൈബ മേഖലയിലായിരുന്നു  സംഭവം. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും  ന്യൂസ് ഏജൻസിയുടെ അറിയിപ്പിൽ പറയുന്നു.

10:06 AM IST:

ഒമാൻ സമയം 08:28AM 

ഒമാനിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ വാഹന യാത്രക്കാർ  ജാഗ്രത  പുലർത്തണമെന്ന്  കർശന  നിർദ്ദേശം നല്‍കി

10:00 AM IST:

ഒമാൻ സമയം 08:19AM 

ഷഹീൻ  ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ഫലങ്ങളുടെ ഫലമായി ഒമാൻ കടലിന്റെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ രൂപപ്പെടുന്നു ( Courtesy : OMAN TV)

9:52 AM IST:

ഒമാൻ സമയം 08:17  AM 

വരും മണിക്കൂറുകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു

9:36 AM IST:

ഒമാൻ സമയം 08:00 AM 

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഖുറാമിലെ വാണിജ്യ മേഖലയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു അടച്ചിടാൻ നിർദ്ദേശം

9:28 AM IST:

ഒമാൻ സമയം 07:52 AM 

ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നത് മൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ  അൽ-നഹ്‍ദ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിപ്പിക്കുന്നു.

9:17 AM IST:

ഒമാൻ സമയം 07:36AM 

മസ്കറ്റ് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുവാൻ റോയൽ ഒമാൻ പോലീസിന്റെ നിർദ്ദേശം.

9:11 AM IST:

(ഒമാൻ സമയം 07:30AM) 

മത്സ്യ ബന്ധന തൊഴിലാളികളോടും കന്നുകാലി തേനീച്ച വളർത്തൽ എന്ന കൃഷിയിൽ ഏർപെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ  എടുക്കണമെന്ന് ഒമാൻ കൃഷി മത്സ്യ ജലവിഭവ മന്ത്രാലയം. അണക്കെട്ടുകളെ സമീപിക്കരുതെന്നും താഴ്‍വരകളിൽ നിന്ന് അകന്നു നിൽക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

 

وزارة الثروة الزراعية والسمكية وموارد المياه تدعو المزارعين والنحالين ومربي الثروة الحيوانية إلى أخذ الاحتياطات اللازمة لضمان سلامتهم وسلامة خلايا النحل والمواشي، داعية الجميع إلى الابتعاد عن مجاري الأودية وعدم الاقتراب من السدود.

— وكالة الأنباء العمانية (@OmanNewsAgency)

9:04 AM IST:

(ഒമാൻ സമയം 07:28AM)

ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷാസംഘം മത്ര  വിലായത്തിൽ ഏഴ് പേരെ  രക്ഷപ്പെടുത്തി. ഏഴുപേരും സുരക്ഷിതരാണ്.

8:54 AM IST:

⚠️ ATTENTION: Due to exceptional weather conditions, a number of incoming and outgoing flights at Muscat International Airport have been rescheduled as per given times. pic.twitter.com/ZbzTebjMy9

— Oman Air (@omanair)

8:53 AM IST:

(ഒമാൻ സമയം 07:10AM)

മഴമൂലം വെള്ളം കെട്ടിനിൽക്കുന്നതിനാൽ മസ്കറ്റിൽ നിന്നും  സീബ് വിലായത്തിലെ  സഹ്‍വാ ടവർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന തുരങ്കം അടച്ചു

8:48 AM IST:

(ഒമാന്‍ സമയം രാവിലെ 06.15AM)

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിന്റെ 83 കിലോമീറ്റര്‍ അടുത്തെത്തി. രാജ്യത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

8:45 AM IST:

(ഒമാന്‍ സമയം രാവിലെ 05.00AM)

കനത്ത മഴ കാരണം മുത്റ വിലായത്തിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെയുള്ള സ്വദേശികളോടും വിദേശികളോടും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

8:38 AM IST:

കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ നിന്ന് അടുത്ത ഷെല്‍ട്ടറുകളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 

ബര്‍ക്ക, സഹം വിലായത്തുകളിലും മസ്‍കത്ത്, ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് തൊട്ടടുത്ത സര്‍ക്കാര്‍ ഷെര്‍ട്ടറുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്‍ച മുതല്‍ ഒമാനില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‍മെന്റ് അറിയിച്ചു. 48 മണിക്കൂറിനിടെ 200 മുതല്‍ 500 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ എട്ട് മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കും. 

8:36 AM IST:

ഒമാനില്‍ ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു. ഒക്ടോബര്‍ മൂന്ന് ഞായറാഴ്‍ച മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് (അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണ്.

8:35 AM IST:

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ്മു ന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അല്‍ വുസ്‍ത, ദോഫാര്‍ എന്നിവിടങ്ങിലെ ജീവനക്കാരെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

8:34 AM IST:

വടക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 ക്നോട് ആയി ഉയര്‍ന്നെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

8:32 AM IST:

ഷഹീൻ ചുഴലിക്കാറ്റിനെ നേരിടുന്നത് സംബന്ധിച്ച് ഒമാൻ (Oman) ദേശീയ ദുരന്തനിവാരണ സമിതിയിലെയും സിവിൽ ഏവിയേഷൻ   സമിതിയിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.  അടുത്ത 72  മണിക്കൂറില്‍ പരമാവധി ജാഗ്രത പാലിക്കാനും വാദികൾ കടന്നുള്ള  അപകടസാധ്യത ഒഴിവാക്കാനും നിര്‍ദേശം നല്‍കിയതിനൊപ്പം കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സംബന്ധമായ അപകട സാധ്യതകളെ കുറിച്ചും യോഗം വിലയിരുത്തി.

8:31 AM IST:

വടക്കു  കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം, ശക്തിപ്രാപിച്ച് ഷഹീൻ ചുഴലിക്കാറ്റായി (Tropical Storm Shaheen) ഒമാൻ (Oman) തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‍കത്ത് ഗവര്‍ണറേറ്റ് തീരത്തുനിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. 

അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കാറ്റഗറി - 1 ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് ഒമാന്റെ കടൽ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. മസ്‍കത്ത്, ബാത്തിന എന്നി ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളിൽ ഞാറാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റോടു കൂടിയ മഴ പെയ്‍തുതുടങ്ങും. 150 മുതൽ 600  മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ശക്തമായ വെള്ളപ്പാച്ചിലുണ്ടാകുമെന്നും സിവിൽ ഏവിയേഷന്റെ അറിയിപ്പിൽ പറയുന്നു.