
ദുബായ്: കുളിമുറിയില്‍ നിന്ന് രഹസ്യമായി സുഹൃത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസി യുവാവിന് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കടം വാങ്ങിയ 500 ദിര്‍ഹത്തിന്റെ പേരിലെ തര്‍ക്കത്തിനൊടുവിലായിരുന്നു നഗ്നദൃശ്യം പകര്‍ത്തിയത്. ഡ്രൈവറായി ജോലി ചെയ്‍തിരുന്ന 27കാരനാണ് ശിക്ഷിക്കപ്പെട്ടത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തണമെന്നും ദുബായ് കോടതിയുടെ ഉത്തരവിലുണ്ട്.
ജൂലൈ 24നാണ് കേസിന് ആസ്‍പദമായ സംഭനം നടന്നത്. അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഒപ്പം ജോലി ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്‍തിരുന്ന 23കാരനായ മറ്റൊരു പ്രവാസിയുടെ നഗ്ന ദൃശ്യങ്ങളാണ് പ്രതി പകര്‍ത്തിയത്. സംഭവത്തിന് രണ്ട് മാസം മുമ്പ് സുഹൃത്ത് 500 ദിര്‍ഹം കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ പണം നല്‍കാതെ കുടുതല്‍ സമയം ചോദിക്കുകയായിരുന്നു ഉണ്ടായത്.
എന്നാല്‍ നാട്ടിലുള്ള സഹോദരന്‍ തന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ അയച്ച് തന്നപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് പരാതിക്കാരന്‍ പറഞ്ഞു. താമസ സ്ഥലത്തെ ബാത്ത്റൂമില്‍ കുളിക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. സുഹൃത്തിനോട് കാര്യം തിരക്കിയപ്പോള്‍ താന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പരാതിക്കാരന്റെ സഹോദരന് വാട്സ്ആപില്‍ അയച്ചുകൊടുത്തതെന്ന് പ്രതി സമ്മതിച്ചു. പണം നല്‍കാത്തത് കൊണ്ടാണിത് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.
താമസ സ്ഥലത്തെ സൂപ്പര്‍വൈസറെ വിവരം അറിയിച്ചശേഷം പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. പ്രതിയുടെ ഫോണും പിടിച്ചെടുത്തു. പണം തരാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു തന്റെ ഉദ്ദേശമെന്ന് പ്രതി പറഞ്ഞു. കേസില്‍ വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam