
ദുബായ്: ദുബായിൽ വസ്തുവകകൾ വാങ്ങുന്ന നിക്ഷേപകർക്ക് നൽകുന്ന രണ്ട് വർഷത്തെ റെസിഡൻസി വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി അധികൃതർ. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള 'ക്യൂബ് സെന്‍റർ' ആണ് നിക്ഷേപകർക്കുള്ള പുതുക്കിയ നിബന്ധനകൾ പ്രസിദ്ധീകരിച്ചത്.
വ്യക്തിഗത നിക്ഷേപകർക്ക് വിസ ലഭിക്കുന്നതിനായി നേരത്തെ ഉണ്ടായിരുന്ന 7.5 ലക്ഷം ദിർഹം എന്ന കുറഞ്ഞ നിക്ഷേപ പരിധി ഒഴിവാക്കി. എന്നാൽ അപേക്ഷകൻ വസ്തുവിന്‍റെ ഏക ഉടമയായിരിക്കണം. ഒന്നിലധികം ആളുകൾ ചേർന്ന് വസ്തു വാങ്ങിയതാണെങ്കിൽ, ഓരോ പങ്കാളിക്കും ചുരുങ്ങിയത് 4 ലക്ഷം ദിർഹം വിലയുള്ള വിഹിതം ഉണ്ടായിരിക്കണം. വിഹിതം തുല്യമാണെങ്കിലും ഈ തുക നിബന്ധന ബാധകമാണ്. ബാങ്ക് ലോൺ എടുത്തോ ഇൻസ്‌റ്റാൾമെന്‍റ് വഴിയോ ആണ് വസ്തു വാങ്ങിയതെങ്കിൽ ബാങ്കിൽ നിന്നോ ഡെവലപ്പറിൽ നിന്നോ ഉള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിൽ ഇതുവരെ അടച്ച തുക, ബാക്കിയുള്ള തുക എന്നിവ വ്യക്തമാക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam