സൗദിയിൽ ഏപ്രില്‍ 30 വരെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളുടെ ലെവി കുടിശിക അടയ്ക്കാം

Published : Feb 27, 2019, 12:15 AM IST
സൗദിയിൽ ഏപ്രില്‍ 30 വരെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളുടെ ലെവി കുടിശിക അടയ്ക്കാം

Synopsis

ഈ വർഷത്തെ കുടിശിക അടയ്ക്കാനാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രില്‍ 30 വരെ സമയപരിധി അനുവദിച്ചതായി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചത്

റിയാദ്: സൗദിയിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി കുടിശിക അടയ്ക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രില്‍ 30 വരെ സമയപരിധി അനുവദിച്ചതായി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. 2018 ജനുവരി മുതലാണ് സൗദിയിൽ വിദേശ തൊഴിലാളികളുടെ മേൽ ലെവി ഏർപ്പെടുത്തിയത്.

ഈ വർഷത്തെ കുടിശിക അടയ്ക്കാനാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രില്‍ 30 വരെ സമയപരിധി അനുവദിച്ചത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ ലെവി തുക തിരികെ നല്‍കാന്‍ മന്ത്രിസഭ നേരത്തെ ഉത്തരവിറക്കിയിരുന്നു.

ഇതിനായി 1150 കോടി റിയാലും അനുവദിച്ചിരുന്നു. നിതാഖാത് പ്രകാരം പച്ച, പ്ലാറ്റിനം വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലെവിയായി അടച്ച തുക മടക്കി കൊടുക്കുകുയം ലെവി അടയ്ക്കാത്തവർക്കു അത് ഇളവ് ചെയ്യാനുമായിരുന്നു ഉത്തരവ്.

വിദേശ തൊഴിലാളികളുടെ മേല്‍ ഏല്‍പ്പെടുത്തിയ ലെവി മൂലം നിരവിധി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഇതു കണക്കിലെടുത്ത് ലെവി ഒഴിവാക്കുന്നതിനെകുറിച്ചു പഠനം നടത്തണമെന്നും ശൂറാ കൗണ്‍സില്‍ യോഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു