
കോഴിക്കോട്: സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സൗദികുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ബേപ്പൂർ പാണ്ടികശാലക്കണ്ടി ആലിക്കോയയുടെ മകനാണ് മുഹമ്മദ് ജാബിർ. ഇദ്ദേഹവും ഭാര്യ ഷബ്‌ന, മക്കളായ ലുത്തുഫി (12) , ലൈബ (7), സന (4) എന്നിവരുമാണ് മരിച്ചത്. 15 വർഷത്തിലേറെയായി സൗദിയിൽ ടൊയോട്ട കമ്പനിയിൽ ജീവനക്കാരനാണ് ജാബിർ. ജോലി ആവശ്യാർഥം മറ്റൊരിടത്തേക്ക് താമസം മാറുകയായിരുന്നു ഇവർ. കുടുംബം ഒരുമിച്ച് പോകുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam