
കൊച്ചി: സംസ്ഥാനത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ദ്ധന. നാല് ഇരട്ടിയിലേറെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി വിമാനക്കമ്പനികള്‍ കൂട്ടിയത്. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ്. വിമാനയാത്രാക്കൂലി കുത്തനെ ഉയര്‍ത്തിയതും ഈ റൂട്ടിലാണ്. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ഈ സീസണില്‍ യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 70000 രൂപ വിമാന കൂലി നല്‍കണം.
ശരാശരി 18000 രൂപ ഉണ്ടായിരുന്നിടത്താണ് ഈ നിരക്ക് യുഎഇയിലേക്ക് 22000 മുതല്‍ 30000 വരെയാണ് നിരക്ക്. ആറായിരമായിരുന്നു ഇത്. വേനലവധി കഴിഞ്ഞ് തിരിച്ചു പോകുന്നവര്‍ ഇതോടെ ദുരിതത്തിലായി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് വിമാനക്കമ്പികള്‍ നിരക്ക് കൂട്ടിയിരിക്കുന്നത്.
ഇന്ധന നിരക്ക് ഉയര്‍ന്നതും നിരക്ക് വര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.എന്നാല്‍ നിരക്ക് ഏകീകരിക്കാനുള്ള നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ് വിമാനക്കമ്പികള്‍ ഇഷ്ടാനുസരണം യാത്രാകൂലി കൂട്ടാന്‍ കാരണമെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത മാസം പകുതി വരെ ഗഫ് മേഖലയിലേക്കുള്ള വിമാനയാത്രാക്കൂലി ഈ നിലയില്‍ തുടരുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam