
മസ്കത്ത്: സമുദ്ര ഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കുവാനുള്ള കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവച്ചു. വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ, ഒമാൻ വിദേശ കാര്യ മന്ത്രി യൂസഫ് അലവിയുമായി മസ്കറ്റിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറിൽ ഒപ്പു വെച്ചത്. ഈ മേഖലയിലെ ശക്തമായ ബന്ധം ഇരു രാജ്യങ്ങളുടെയും ഭാവിക്കു പ്രയോജനമെന്നു മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
വിവിധ സമുദ്ര മേഖലകളിലെ ജീവനക്കാർക്കും , വിദ്യാർത്ഥികൾക്കും പരിശീലനം നൽകുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിൽ വേഗത്തിൽ സമുദ്ര വ്യാപാരം നടത്തുന്നതിനും വിവരങ്ങൾ പങ്കിടുന്നതിനും ഈ കരാർ സഹായകമാകും. മസ്കറ്റിൽ നടന്ന വിവിധ ചർച്ചകളും ധാരണയിലെത്തിയ കരാറുകളും ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ഉയർന്ന തലങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ജയശങ്കർ വ്യക്തമാക്കി.
ഒമാൻ ഉപ പ്രധാന മന്ത്രി ഫഹദ് ബിൻ മഹമൂദ് അൽ സെയ്ദ് , റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ അൽ നൗമാനി , പ്രധിരോധ മന്ത്രി ബദർ സൗദ് അൽ ബുസൈദി എന്നിവരുമായും മന്ത്രി ജയശങ്കർ പിന്നീട് കൂടിക്കാഴ്ച നടത്തി. മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ എത്തിയ മന്ത്രി എസ്. ജയശങ്കർ ഇന്ത്യൻ സമൂഹത്തത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam