ജമ്മുകശ്മീരിൽ വികസനത്തിന്റെ ഒന്നാം വാർഷികമെന്ന് റിയാദിലെ ഇന്ത്യൻ എംബസി

Published : Aug 06, 2020, 10:14 PM IST
ജമ്മുകശ്മീരിൽ വികസനത്തിന്റെ ഒന്നാം വാർഷികമെന്ന് റിയാദിലെ ഇന്ത്യൻ എംബസി

Synopsis

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെയും ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതിന്റെയും ഒന്നാം വാർഷികം എംബസിയിൽ ആചരിച്ചു

റിയാദ്: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെയും ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതിന്റെയും ഒന്നാം വാർഷികം റിയാദിലെ ഇന്ത്യൻ എംബസിയും ആചരിച്ചു. ഈ തീരുമാനങ്ങൾ മേഖലയുടെ വലിയ പുരോഗതിക്ക് കാരണമായതായി വാർഷികാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജമ്മു കശ്മീരിലെ നിരവധി സുപ്രധാന സാമൂഹിക-സാമ്പത്തിക സംഭവവികാസങ്ങൾക്ക് ഇത് കാരണമായതായും വാർത്താകുറിപ്പിൽ വിശദീകരിച്ചു.

കേന്ദ്ര സർക്കാർ നടപ്പാലാക്കിയ എല്ലാ കേന്ദ്രനിയമങ്ങളും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലേക്ക് വ്യാപിപ്പിക്കുകയും സ്ത്രീകൾ, കുട്ടികൾ, പൂർവിക വിഭാഗങ്ങൾ എന്നിവരുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിയമനിർമാണങ്ങളുമാണ് നടപ്പാക്കിയത്. സുതാര്യവും ഉത്തരവാദിത്തമുള്ള ഭരണം ഉറപ്പാക്കുന്നതുമാണ് ഇത്. സ്വതന്ത്രവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള നിയമം, ജുവനൈൽ ജസ്റ്റീസ് നിയമം, ഗാർഹിക പീഡനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കൽ നിയമം, മനുഷ്യാവകാശ സംരക്ഷണ നിയമം, വിവരാവകാശ നിയമം എന്നിവയാണ് നടപ്പാക്കിയത്. 

കഴിഞ്ഞ വർഷം ഒക്ടോബർ 24ന് ആദ്യമായി നടന്ന ബ്ലോക്ക് ഡവലപ്മെൻറ് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 98 ശതമാനം വോട്ടർമാരുടെ പോളിങ് നടന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ സ്ത്രീകൾക്ക് സംവരണത്തിന്റെ ഗുണം ലഭിച്ചു. 200 ദശലക്ഷം ഡോളർ ഉപയോഗിച്ച് ഗ്രാമീണമേഖല ശക്തമാക്കി. കാർഷിക മേഖലയിലും വിപുലമായ പരിഷ്കാരങ്ങൾ നടപ്പാക്കി. മേഖലയിലെ തൊഴിൽരഹിതരായ താമസക്കാർ, വിവാഹമോചിതരായ സ്ത്രീകൾ, അനാഥ പെൺകുട്ടികൾ ത്വരിതഗതിയിലുള്ള നിയമനത്തിനായി 10,000 പ്രത്യേക തസ്തികകൾക്ക് രൂപം നൽകി. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ താമസക്കാർക്കുള്ള എല്ലാ സർക്കാർ ജോലികളുടെയും സംവരണം പുനഃസ്ഥാപിച്ചു. 

ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ഒന്ന് വീതം ഐ.ടി പാർക്കുകൾ ഉടനെ നിലവിൽ വരും. വിദ്യാഭ്യാസ രംഗത്ത് ജമ്മു കശ്മീരിൽ 25,000 ഒഴിവുകളുള്ള 50 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ വർഷം കശ്മീരിൽ നിന്നുള്ള അഞ്ച് ലക്ഷം വിദ്യാർഥികൾ സർക്കാരിന്റെ വിവിധ സ്കോളർഷിപ്പ് പദ്ധതികൾ നേടി, ഇത് മുൻവർഷത്തെ  അപേക്ഷിച്ച് നാലിരട്ടി കൂടുതലാണെന്നും എംബസി വാർത്താക്കുറിപ്പിൽ വിശദമാക്കി. ആരോഗ്യപരിരക്ഷാ മേഖലയിൽ ജാഗ്രതയോടെയുള്ള പ്രവൃത്തികൾ നടക്കുന്നു. 80 ദശലക്ഷം ഡോളർ വിലമതിക്കുന്ന 500ലധികം പദ്ധതികൾ പൂർത്തിയായി. 800 ദശലക്ഷം ഡോളർ മൂല്യമുള്ള 2000ത്തിലധികം പദ്ധതികൾ അനുവദിച്ചു. മൂന്ന് ലക്ഷം വീടുകളിൽ വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. ഒന്നാം വാർഷികം പൂർത്തിയാകുമ്പോൾ ഇത്തരം നിരവധി പദ്ധതികളാണ് ജമ്മുവിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധം നിലവിൽ വരുന്നതിനും എംബസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൗമാരക്കാർക്കിടയിൽ വിറ്റാമിൻ ഡി കുറവ് വ്യാപകം, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഏഷ്യക്കാരിൽ ഗുരുതരമെന്ന് പഠനം
മദീന പള്ളിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു