കുവൈത്തില്‍ 25,000 പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം

Published : Apr 12, 2019, 01:57 PM IST
കുവൈത്തില്‍ 25,000 പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം

Synopsis

ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഞ്ചിനീയറിങ് ബിരുദങ്ങള്‍ക്ക് അംഗീകാരം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് 25,000 എഞ്ചിനീയര്‍മാരുടെ ബിരുദങ്ങള്‍ പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നത്. അംഗീകാരത്തിനായി വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ഥ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളായ 25,000 എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ വിദേശി എഞ്ചിനീയര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈത്ത് എഞ്ചിനിയേഴ്സ് സൊസൈറ്റിയുടെ അംഗീകാരം നിര്‍ബന്ധമാക്കിയിരുന്നു.

ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എഞ്ചിനീയറിങ് ബിരുദങ്ങള്‍ക്ക് അംഗീകാരം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് 25,000 എഞ്ചിനീയര്‍മാരുടെ ബിരുദങ്ങള്‍ പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നത്. അംഗീകാരത്തിനായി വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ഥ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നാഷണല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമാണ് വേണ്ടത്. പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിനും കോഴ്സിനും അംഗീകാരം ആവശ്യമാണ്. അല്ലാത്തവരെ എഞ്ചിനീയര്‍മാരായി കണക്കാക്കില്ല. ഇഖാമ പുതുക്കുന്ന സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നിര്‍ബന്ധമാക്കിയതോടെ  മലയാളികളടക്കമുള്ള നിരവധി പേര്‍ക്ക് ഇഖാമ പുതുക്കാന്‍ കഴിയാതെയുമായി. ഇവരില്‍ പലരും മറ്റ് പേരുകളിലേക്ക് തസ്തിക മാറ്റിയാണ് ഇപ്പോള്‍ ജോലിയില്‍ തുടരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ