
റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 300ല്‍ താഴെയായി. ഇത് ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 290 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 18 പേര്‍ മരിച്ചു. 411 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 354208 ആയി. രോഗമുക്തരുടെ ആകെ എണ്ണം 341515 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 5710 ആണ്. 6983 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ തുടരുന്നു. ഇതില്‍ 808 പേര്‍ ഗുരുതരസ്ഥിതിയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 63. മദീന 29, ഹാഇല്‍ 24, ജിദ്ദ 13, മക്ക 12, ബുറൈദ 11, ബല്‍ജുറഷി 10, അല്‍അയ്‌സ് 7, ഉനൈസ 7, നജ്‌റാന്‍ 6, വാദി ദവാസിര്‍ 6, ഹുഫൂഫ് 5, അല്‍അസ്യാഹ് 5, ഖമീസ് മുശൈത് 5, എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam