
റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ നടപ്പാക്കുന്ന ലെവി ഇളവ് വിദേശ തൊഴിലാളികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ആശ്രിത ലെവിയില്‍ മാറ്റമുണ്ടാകില്ലെന്നും വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് അറിയിച്ചു. കുടുംബങ്ങളുടെ ലെവിയില്‍ ഇളവുണ്ടാകുമെന്ന തരത്തില്‍ വ്യാപകമായ പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
രാജ്യത്തെ ആഭ്യന്തര ഉത്പാദന മേഖലയില്‍ മത്സരമുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും ലെവി ഇളവ് ബാധകമാവില്ല. വിദേശ കമ്പനികളുമായുള്ള മത്സരക്ഷമത ഉയര്‍ത്താനാണ് ലെവി ഇളവ് നല്‍കുന്നത്. അഞ്ച് വര്‍ഷത്തേക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വ്യാവസായിക ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര വ്യവസായ മേഖലയെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ബന്ദര്‍ അല്‍ ഖുറൈഫ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ