
റിയാദ്: റമദാനിലെ അവസാന വെള്ളിയാഴ്ച കഴിഞ്ഞു. വിശ്വാസികൾ ഇനി പെരുന്നാള്‍ തിരക്കിലേക്ക്. സൗദിയിൽ പെരുന്നാള്‍ അടുത്തതോടെ വിപണിയും സജീവമായി. പുണ്യമാസത്തെ അവസാന വെളിയാഴ്ചയായ ഇന്നലെ രാജ്യത്തെ എല്ലാ പള്ളികളിലും വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
അവസാന പത്തിന്റെ പുണ്യം നുകരാൻ രാവിലെ മുതൽ പള്ളികളിൽ വിശ്വാസികളുടെ തിരക്കായിരുന്നു. റമദാൻ അവസാനമായതോടെ ചൂടിനും കാഠിന്യമേറിയിട്ടുണ്ട്. എന്നാൽ നരക മോചനത്തിന്റെ ദിനങ്ങൾ കടന്നു പോകുന്ന അവസാന പത്തിൽ കഠിന ചൂടിലും പ്രയാസ രഹിതമായി നോമ്പെടുക്കാൻ കഴിയുന്ന സന്തോഷത്തിലാണ് വിശ്വാസികൾ.
റമദാൻ അവസാനമായതോടെ വിപണിയും സജീവമായി. മാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും തിരക്ക് വർദ്ധിച്ചു. പെരുന്നാളോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് വാണിജ്യ രംഗത്തുള്ളവരുടെ കണക്കുകൂട്ടൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam