
റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്‍ച 379 കൊവിഡ് പോസിറ്റീവ് കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. 570 പേർ സുഖം പ്രാപിച്ചു. 23 പേർ കോവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,36,766 പോസിറ്റീവ് കേസുകളിൽ 3,22,055 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4898 ആയി ഉയർന്നു.
രോഗബാധിതരായി ഇപ്പോള്‍ രാജ്യത്ത് ബാക്കിയുള്ളത് 9813 പേരാണ്. അതിൽ 938 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.7 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്. റിയാദ് 3, ജിദ്ദ 3, മക്ക 2, ഹുഫൂഫ് 1, ദമ്മാം 1, ത്വാഇഫ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, നജ്റാൻ 2, ജീസാൻ 2, അബൂ അരീഷ് 1, അൽറസ് 1, തുറൈഫ് 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണങ്ങൾ സംഭവിച്ചത്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 82. ഹുഫൂഫ് 31, യാംബു 25, മക്ക 25, റിയാദ് 24, ദമ്മാം 23, ഖത്വീഫ് 14, അറാർ 14, ജിദ്ദ 11, ദഹ്റാൻ 7, അൽബാഹ 6, ത്വാഇഫ് 6, നജ്റാൻ 6, മുബറസ് 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 47,129 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,725,148 ആയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam