
റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച 481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോബാധിതരിൽ 602 പേർ സുഖം പ്രാപിച്ചു. 29 പേർ കൊവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,35,578 പോസിറ്റീവ് കേസുകളിൽ 3,20,348 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4823 ആയി ഉയർന്നു.
സൗദി അറേബ്യയിൽ രോഗബാധിതരായി ഇനി ബാക്കിയുള്ളത് 10407 പേരാണ്. അതിൽ 970 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.5 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്. റിയാദ് 6, ജിദ്ദ 4, മക്ക 4, ഹുഫൂഫ് 1, ദമ്മാം 1, ത്വാഇഫ് 2, ഖമീസ് മുശൈത്ത് 1, ഹാഇൽ 2, ബുറൈദ 2, നജ്റാൻ 2, സബ്യ 1, സാംത 1, അൽബാഹ 2 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 40. മദീന 37, ഹാഇൽ 31, റിയാദ് 28, ഹുഫൂഫ് 27, ബൽജുറഷി 24, യാംബു 24, മക്ക 18, ഖമീസ് മുശൈത്ത് 17, ദമ്മാം 13, ജീസാൻ 13, അബഹ 11, മുബറസ് 10, ദഹ്റാൻ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 51,632 സാമ്പിളുകളുടെ പരിശോധന കൂടി നടത്തിയതോടെ രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം പരിശോധനകളുടെ എണ്ണം 65,92,660 ആയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam