
റിയാദ്: കൊവിഡ് രണ്ടാം തരംഗം തടയാൻ സൗദി അറേബ്യയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ ഉംറ തീർഥാടനം 18നും 70നും മധ്യേ പ്രായമുള്ളവർക്കായി പരിമിതപ്പെടുത്തി. തീർത്ഥാടകർ ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന കൊവിഡ് മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ‘ഇഅ്ത്തമർന’ മൊബൈൽ ആപ്പ് വഴി അനുമതി നേടിയാണ് തീർഥാടനം നിർവഹിക്കേണ്ടത്. 15 ദിവസത്തിന് ശേഷം വീണ്ടും ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്. ആദ്യം ലഭിച്ച അനുമതി റദ്ദായാലും വീണ്ടും അനുമതിക്കായി അപേക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam