മോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ; സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും

Published : Dec 18, 2025, 04:49 PM ISTUpdated : Dec 18, 2025, 06:40 PM IST
oman sulthan modi

Synopsis

മോദിക്ക് ഓർഡർ ഓഫ് ഒമാൻ പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ; സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും

മസ്കറ്റ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരം സമ്മാനിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാറും നിലവിൽ വന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലാണ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടത്. ഇന്ത്യയിൽ നിന്നുള്ള 98 ശതമാനം ഉൽപ്പന്നങ്ങൾക്ക് ഒമാനിലേക്ക് നികുതിയില്ലാതെ കയറ്റുമതി സാധ്യമാകും.

രണ്ടു വർഷത്തെ തുടർച്ചയായ ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ യാഥാർത്ഥ്യമായത്.  ജിസിസിയിൽ യുഎഇക്ക് ശേഷം രണ്ടാമതായി ഇന്ത്യുമായി കരാറൊപ്പിടുന്ന രാജ്യമായി ഒമാൻ.  അമേരിക്കയ്ക്ക് ശേഷം 20 വർഷത്തെ ഇടവേളക്ക് ശേഷം ഒരു സ്വതന്ത്ര സമഗ്ര വ്യാപാര കരാർ ഒപ്പിടുന്നത് ഇന്ത്യയുമായാണ് എന്നത് മറ്റൊരു പ്രത്യേകത.  പ്രധാനമന്ത്രിയുടെയും, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയലും, ഒമാൻ വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖ്വയ്‌സ് ബിൻ മുഹമ്മദ് അൽ യൂസഫുമാണ് കരാറിൽ ഒപ്പു വെച്ചത്. 

ഇന്ത്യയിൽ നിന്നുമുള്ള തൊണ്ണൂറ്റിയെട്ട് ശതമാനം ഉല്പന്നങ്ങൾക്കും ഒമാനിലേക്ക് നികുതിയില്ലാതെ കയറ്റുമതി സാധ്യമാകും. ഇന്ത്യൻ കമ്പനികൾക്ക് നൂറ് ശതമാനം വിദേശനിക്ഷേപത്തിനാണ് അവസരം. കരാർ സേവന ദാതാക്കൾ, ബിസിനസ് സന്ദർശകർ, സ്വതന്ത്ര പ്രഫഷനൽസ് എന്നിവർക്ക് ഉയർന്ന നിലവാരത്തിലുള്ള താൽക്കാലിക എൻട്രി, താമസം എന്നിവ  ഒമാനിൽ ലഭിക്കും.  

അക്കൗണ്ടൻസി, ടാക്സേഷൻ, ആർക്കിടെക്ചർ, മെഡിക്കൽ പ്രഫഷനലുകൾക്ക് പ്രവേശനത്തിനും താമസത്തിനും ഉദാരമായ സമീപനം ഒമാൻ സ്വീകരിക്കും. ആയുഷ്, ആയുർവേദം ഉൾപ്പടെ  വെൽനസ് മേഖലകളിൽ ഇതാദ്യമായി വമ്പൻ അവസരങ്ങൾ തുറക്കും. രണ്ടു വർഷത്തിനിടെ ഒമാനിലേക്കുള്ള ഇന്ത്യൻ നിക്ഷേപം മൂന്നിരട്ടി വർധിച്ചുവെന്നാണ് കണക്കുകൾ.  ഇന്ത്യയുടെ വളർച്ച ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ന് പ്രധാനമന്ത്രിയുടെ പ്രസംഗവും. ‘'ഇന്ത്യയുടെ വളർച്ച ഇന്ത്യയുടെ പ്രകടനത്തിൽ കാണാം. വളർച്ചാ നിരക്ക് 8 ശതമാനത്തിന് മുകളിൽ നിൽക്കുന്നു.  ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ.’'

അൽ ബറക കൊട്ടാരത്തിലെ കൂടിക്കാഴ്ച്ചയിലാണ്  പ്രധാനമന്ത്രിക്ക് ഒമാന്റെ പരമോന്നത ബഹുമതി ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചത്. എലിസബത്ത് രാജ്ഞി, നെൽസൺ മണ്ടേല ഉൾപ്പടെ പ്രമുഖർക്കാണ്  ഈ പുരസ്കാരം മുൻപ് ഒമാൻ നൽകിയിട്ടുള്ളത്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ
കുവൈത്തിൽ വീണ്ടും ഡീസൽ കള്ളക്കടത്ത്, 10 ടാങ്കറുകൾ കൂടി പിടിച്ചെടുത്തു