
അബുദാബി: യുഎഇയുടെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യം വച്ച് പ്രതിദിനം അഞ്ച് മുതൽ ഏഴ് ലക്ഷം വരെ സൈബർ ആക്രമണങ്ങൾ നടക്കുന്നതായി യുഎഇ ഗവൺമെന്റ് സൈബർ സെക്യൂരിറ്റി കൗൺസിൽ വെളിപ്പെടുത്തി. ഇറാൻ ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങൾ ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിച്ചാണ് യുഎഇക്ക് നേരെ സൈബർ കടന്നാക്രമണങ്ങൾ പ്ലാൻ ചെയ്യുന്നതെന്ന് കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ശത്രുരാജ്യങ്ങൾ വെറും ആക്രമണത്തിന് മാത്രമല്ല, വിവരശേഖരണത്തിനും മാൽവെയറുകൾ വികസിപ്പിക്കാനും, വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും എഐ ഉപയോഗിക്കുന്നുണ്ട്. ഇത് പരമ്പരാഗത സൈബർ ആക്രമണങ്ങളേക്കാൾ വേഗതയുള്ളതും തിരിച്ചറിയാൻ പ്രയാസമേറിയതുമാണ്.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. പാസ്‌വേഡുകൾ പങ്കുവെക്കരുത്, എല്ലാ അക്കൗണ്ടുകൾക്കും മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ നിർബന്ധമാക്കുക. ഒടിപി കൈമാറരുത്. വ്യാജ വാർത്തകളോ വീഡിയോകളോ പ്രചരിപ്പിക്കരുത് എന്നിവയാണ് സൈബർ സുരക്ഷാ കൗൺസിൽ നിർദ്ദേശിക്കുന്ന മുൻകരുതൽ മാർഗങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam