കലോത്സവത്തില്‍ കണ്ണൂരിന്‍റെ നാലാം ഊഴം

Published : Jan 15, 2017, 12:07 AM ISTUpdated : Oct 04, 2018, 05:25 PM IST
കലോത്സവത്തില്‍ കണ്ണൂരിന്‍റെ നാലാം ഊഴം

Synopsis

2007ല്‍ കലോത്സവത്തില്‍ വന്‍മാറ്റങ്ങള്‍ വന്നതിന് ശേഷം വേദിയായതാണ് കണ്ണൂര്‍ ജില്ല. ഒരു പതിറ്റാണ്ടിനിപ്പുറം മാറ്റങ്ങളുമായി കലോത്സവമെത്തുമ്പോൾ സംഘാടനമികവിന്‍റെ ചരിത്രം ആവർത്തിക്കേണ്ടതുണ്ട് കണ്ണൂരിന്. തിറകളുടെയും തറികളുടെയും നാട്ടില്‍ കലയുടെ പെരുങ്കളിയാട്ടം നടക്കുമ്പോള്‍ ഒരു കലോത്സവ കിരീടവും കണ്ണൂര്‍ പ്രതീക്ഷിക്കുന്നു. ഇതിന് മുന്‍പ് 2000ത്തിലാണ് കണ്ണൂര്‍ അവസാനമായി കലോത്സവ കിരീടം ചൂടിയത്.

ഏഴായിരം മത്സരാർത്ഥികളെത്തിയ യുവജനോത്സവം 2017ലേക്കെത്തുമ്പോൾ പന്ത്രണ്ടായിരം പേർ അരങ്ങിലെത്തുന്ന കലോത്സവമായി മാറി. കണ്ണൂർ മുനിസിപ്പാലിറ്റി മാറി കോർപ്പറേഷനായി. പേര് മാത്രമല്ല ചിട്ടവട്ടങ്ങളെല്ലാം മാറി കലോത്സവം വരുമ്പോൾ കാലത്തിന് ഒത്ത മാറ്റങ്ങളുമായി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍.

കലയുടെ പെരുങ്കളിയാട്ടമുളള മണ്ണിൽ കലോത്സവം ആദ്യമെത്തുന്നത് 1982ൽ. പിന്നെ 1995ൽ. ഏറ്റവുമൊടുവിൽ 2007ലും. പരാതികളധികം കേൾക്കാത്ത, ആൾക്കൂട്ടമൊഴുകിയ വേദികളാണ് കണ്ണൂരിലെ കലോത്സവ പ്രത്യേകത. അത് ഇത്തവണയും ആവര്‍ത്തിക്കും എന്നാണ് സംഘാടകരുടെയും കലാപ്രേമികളുടെയും പ്രതീക്ഷ.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു