വാക്കുകളുടെ തോരാമഴ; പ്രസംഗവേദിയില്‍  കത്തിക്കയറി നന്ദന

Published : Jan 17, 2017, 04:54 AM ISTUpdated : Oct 04, 2018, 11:48 PM IST
വാക്കുകളുടെ തോരാമഴ; പ്രസംഗവേദിയില്‍  കത്തിക്കയറി നന്ദന

Synopsis

 സാധാരണമായി പോകാവുന്ന ഒരു വിഷയത്തിന്റെ മറ്റനേകം തലങ്ങളിലേക്ക് യാത്രചെയ്ത് സമകാലീന സംഭവങ്ങളെ കൂട്ടിവായിക്കുകയായിരുന്നു ഈ പെണ്‍കുട്ടി. അതിനാല്‍, മാവോയിസ്റ്റ് വേട്ട അടക്കമുള്ള സംഭവങ്ങള്‍ കൂടി കടന്നുവന്നു, നന്ദനയുടെ വാക്കുകളില്‍. മനുഷ്യാവകാശ നിഷേധങ്ങളെയും സാമൂഹ്യ അസമത്വങ്ങളെയും പ്രസംഗത്തില്‍ ഉള്‍ച്ചേര്‍ത്ത നന്ദനയെ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. പതിനാറോളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. 

സുകുമാര്‍ അഴീക്കോട് ആണ് നന്ദനയുടെ ഇഷ്ട പ്രാസംഗികന്‍. പാലക്കാട് നിന്നും എല്‍ഐസി ഏജന്റായ അച്ഛനും ഹയര്‍സെക്കന്ററി അദ്ധ്യാപികയായ അമ്മയ്ക്കും ഒപ്പമാണ് നന്ദന എത്തിയത്. പാലക്കാട് കലോത്സവത്തില്‍ 'കേരളം പിന്നിട്ട 60 വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ പ്രസംഗിച്ച് ഒന്നാം സ്ഥാനം നേടിയാണ് നന്ദന കണ്ണൂരിലേക്ക് എത്തിയത്. 

പരന്ന വായനയാണ് പ്രസംഗത്തില്‍ നന്ദനയുടെ കരുത്ത്. പത്ര, ടിവി വാര്‍ത്തകള്‍ കാര്യമായി ശ്രദ്ധിക്കും. ആനുകാലികങ്ങള്‍ വായിക്കും. ഇവയെല്ലാം സൃഷ്ടിച്ച തോന്നലുകളാണ് പ്രസംഗ മല്‍സരത്തില്‍ സഹായിച്ചതെന്ന് നന്ദന പറയുന്നു. ഇത്തരം വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള പിതാവാണ് പ്രചോദനം എന്ന് നന്ദന പറയുന്നു. 

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു