കാട്ടുകോഴിക്ക് എന്ത് സംക്രാന്തി..!

Published : Jan 17, 2017, 11:23 AM ISTUpdated : Oct 05, 2018, 12:21 AM IST
കാട്ടുകോഴിക്ക് എന്ത് സംക്രാന്തി..!

Synopsis

ആരെയും കുറ്റം പറയാന്‍ സാധിക്കില്ല; പ്രത്യേകിച്ച് പിള്ളേരെ. കാരണം അവര്‍ക്ക് ഒന്നും അറിയണമെന്നില്ല.  ആരുടെയൊക്കെയോ ചരടില്‍ കെട്ടി നൃത്തം വയ്ക്കേണ്ടി വരുന്ന ചിലര്‍ മാത്രമാണ് അവര്‍.

അത്തരത്തിലുള്ള അറിവില്ലായ്മകളെക്കുറിച്ച് ഒന്നുനോക്കാം എന്ന് കരുതിയാണ് കണ്ണൂരാന്‍ ഇന്നലെ ചമ്പു പ്രഭാഷണ വേദിയില്‍ എത്തിയത്. കണ്ണൂരാനും സംഭവം എന്താണെന്ന് കാര്യമായി അറിയില്ലെന്നതാണ് സത്യം. അപ്പോള്‍ മുന്നിലിരിക്കുന്ന ആളോടു തന്നെ ചോദിച്ചു. എന്താ കുട്ടി സംഭവം? ഫ്രണ്ട് മത്സരിക്കുന്നുണ്ട് ഒപ്പം വന്നതാ..ങേ.. അങ്ങനെയാണോ? ചോദിച്ചവരൊക്കെ ഇതുപോലെ തന്നെയാണ് മറുപടി പറയുന്നത്. അമ്മാവന്‍റെ മോളോ.. സ്വന്തം മോളോ ഒക്കെ മത്സരിക്കുന്നു. പക്ഷെ മത്സര ഇനം എന്താണ് എന്ന് അറിയില്ല. ഇങ്ങനെയൊക്കെ പോയാല്‍ ഇനി ജഡ്ജസിനോട് പോയി ചോദിക്കേണ്ടിവരുമല്ലോ.. അല്ലാ എന്താ സംഭവം?

എന്തായാലും അറിയാത്ത ഓഡിയന്‍സിന് മുന്നില്‍ അറിയുന്ന കുട്ടികള്‍ തകര്‍ത്തു. കലോത്സവത്തില്‍ ആദ്യം ഫലം വന്ന വിഷയങ്ങളില്‍ ഒന്ന് ചമ്പു പ്രഭാഷണം തന്നെ.

അതിരിക്കട്ടെ, ഒരു കലാരൂപം കാണുവാന്‍ അത് അറിയേണ്ടതുണ്ടോ എന്നതും ഒരു സാംസ്കാരിക വിഷയമാണ്. അതിനാല്‍ കണ്ണൂരാന്‍റെ വാക്കുകള്‍ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുക.

 

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു