Latest Videos

‘നിന്റെ ഉറക്കത്തിലും ഉണർവിലും കരുതലായി ഞങ്ങളൊപ്പമുണ്ട്‘; മകളെ നെഞ്ചോടു ചേർത്ത് ആശാ ശരത്ത്

By Web TeamFirst Published Nov 25, 2020, 4:35 PM IST
Highlights

ആശാ ശരത്തും ഉത്തരയുമാണ് 'ഖെദ്ദ'യിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാനയാണ് ചിത്രം ഒരുക്കുന്നത്. 

നൃത്തം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് ആശാ ശരത്ത്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പടെയുള്ളവരുടെ നായികയായും അമ്മ കഥാപാത്രങ്ങളിലൂടെയും ആശാ ബി​ഗ് സ്ക്രീനിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കി. തനിക്ക് പിന്നാലെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ആശ ഇപ്പോൾ. ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തരയുടെ ചുവടുവയ്പ്പ്. ഇപ്പോഴിതാ, മകളുടെ ജന്മദിനത്തിൽ ആശാ ശരത്ത് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“എന്റെ വാവ, എന്റെ പങ്കു, അവളിപ്പോൾ ഒരു മുതിർന്ന കുട്ടിയായി കരിയറിൽ ഒരു കുഞ്ഞിനെ പോലെ ചുവടുവെയ്ക്കുകയാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ജീവിതം അർത്ഥവത്താക്കാനായി ഭൂമിയിലെത്തിയ ചെറിയ കുഞ്ഞുവാവയാണ് നീ. എല്ലായ്‌പ്പോഴും എന്റെ ഭാഗമായവൾ, ഞാൻ നിന്നെയെന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. ചെറിയ ജീവിതത്തിൽ ആത്മവിശ്വാസത്തോടെയും കൂളായും ഇരിക്കുക. അഭിനിവേശം, സ്നേഹം, അനുകമ്പ എന്നിവയോടെ ആത്മവിശ്വാസത്തോടെ നിന്റെ പാതയൊരുക്കുക. ഞങ്ങൾ നിനക്ക് പിറകിലുണ്ട്, നിന്റെ ഉറക്കത്തിലും ഉണർവിലും നിനക്ക് കരുതലായി… പിറന്നാൾ ആശംസകൾ സ്വീറ്റ് ഹാർട്ട്… നിന്നെ ഒരുപാട് സ്നേഹിക്കുന്നു,” എന്നായിരുന്നു ആശ കുറിച്ചത്. 

My vava, my Panku, is now a grown up girl and is now taking her baby steps in her career. But for me you are still that...

Posted by Asha sharath on Tuesday, 24 November 2020

ആശാ ശരത്തും ഉത്തരയുമാണ് 'ഖെദ്ദ'യിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാനയാണ് ചിത്രം ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്‌ഷന്റെ പത്താമത് ചിത്രമാണിത്. അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തിന്നു. 

click me!