
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ അട്ടിമറി പരമ്പര തുടരുന്നു. രണ്ടാം സീഡ് നൊവാക് ജോകോവിച്ചിന് പിന്നാലെ ലോക ഒന്നാം നമ്പർ താരം ആൻഡി മറേയും പുറത്തായി. പ്രീക്വാർട്ടറിൽ ജർമനിയുടെ മിഷ സ്വരേവാണ് മറേയെ അട്ടിമറിച്ചത്. 7-5, 5-7, 6-2, 6-4 എന്ന സ്കോറിനായിരുന്നു ലോക റാങ്കിംഗിൽ അൻപതാം സ്ഥാനക്കാരനായ മിഷയുടെ ജയം.
കീ നിഷികോറിയെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയ റോജര്‍ ഫെഡററാണ് ക്വാര്‍ട്ടറില്‍ മിഷയുടെ എതിരാളി. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു നിഷികോറിയ്ക്കെതിരെ ഫെഡററുടെ വിജയം. സ്കോര്‍ 6-7 (4-7) 6-4 6-1 4-6 6-3.
വനിതകളിൽ എട്ടാം സീഡ് സ്വറ്റ്‍ലാന കുസ്നറ്റ്സോവയും പ്രീക്വാർട്ടറിൽ പുറത്തായി. അനസ്താസ്യ പാവ്‍ലിചെൻകോവയാണ് കുസ്നറ്റ്സോവയെ തോൽപിച്ചത്. വീനസ് വില്യംസും സ്റ്റാനിസ്ലാസ് വാവ്രിങ്കയും ക്വാർട്ടറിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!