ജെയ്ഷയുടെ ആരോപണങ്ങള്‍ തള്ളി സഹപരീശീലകനും

Published : Aug 26, 2016, 06:56 AM ISTUpdated : Oct 05, 2018, 03:24 AM IST
ജെയ്ഷയുടെ ആരോപണങ്ങള്‍ തള്ളി സഹപരീശീലകനും

Synopsis

ബംഗലൂരു: മലയാളി താരം ഒ.പി.ജെയ്ഷയ്‌ക്കെതിരെ പരിശീലകന്‍ നിക്കോളായ് സ്നസരേവിന് പിന്നാലെ സഹപരിശീലകനും മലയാളിയുമായ പി രാധാകൃഷ്ണന്‍ നായരും രംഗത്ത്. മാരത്തോണിനിടയില്‍ പ്രത്യേകം വെള്ളം വേണമെന്ന് മത്സരം തുടങ്ങുന്നതിന് മുമ്പ് ജെയ്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന് രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

റിയൊ ഒളിംപിക്‌സില്‍ മാരോത്തോണിനിടെ വെള്ളം നല്‍കാത്തതിനുപിന്നില്‍ മുഖ്യ പരിശീകലന്‍ നിക്കോളായ് സ്നെസരെവ് ആണെന്ന ജെയ്ഷയുടെ ആരോപണം മുഖ്യസഹ പരിശീലകന്‍ പി രാധാകൃഷ്ണന്‍ തള്ളി. വെള്ളവും ഊര്‍ജപാനിയങ്ങളും വേണോയെന്ന് മത്സരം തുടങ്ങുന്നതിന് മുമ്പ് താന്‍ ചോദിച്ചിരുന്നു. സംഘാടകസമിതിനല്‍കുന്ന വെള്ളം മാത്രം മതിയെന്നും അതാണ് പതിവെന്നുമായിരുന്നു ജെയ്ഷയുടെ മറുപടി.

ഒപ്പം ഓടിയ കവിത റാവത്തും പ്രത്യേകം പാനീയം ആവശ്യപ്പെട്ടില്ല. രണ്ടരക്കിലോമീറ്റര്‍ ഇടവേളിയില്‍ ഇന്ത്യന്‍ വാട്ടര്‍ ബൂത്തുകള്‍ സ്ഥാപിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ജെയ്ഷയും കവിതയും ഊര്‍ജപാനിയം ആവശ്യപ്പെടാത്തതിനാല്‍ ഇന്ത്യന്‍ ബൂത്തുകള്‍ ഒരുക്കിയിരുന്നില്ലെന്നും രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.

പരിശീലകന്‍ നിക്കോളായിയെ കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ എന്തെന്ന് അറിയില്ല. പരിശീലകരെന്ന നിയില്‍ താരങ്ങളുമായി കൃത്യമായി ആശയവിനിമയം നടത്താറുണ്ട്. മാരത്തോണിന് ശേഷം ജെയ്ഷ തളര്‍ന്ന് വീണപ്പോള്‍ ഉടന്‍ ചികിത്സ ലഭ്യമാക്കിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് അത്‍ലറ്റിക്‌സ് ഫെഡറേഷനും സ്‌പോട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കും കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ അന്വേഷണസമിതിക്കും കൈമാറി. രണ്ടംഗ അന്വേഷണ സമിതി ഈയാഴ്ച റിപ്പോര്‍ട്ട് കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് സമ‍ര്‍പ്പിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ കോലിയെ പിന്നിലാക്കി വൈഭവ്, സഞ്ജുവിന് തിരിച്ചടി, പർപ്പിൾ ക്യാപ്പിനും പുതിയ അവകാശി
ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ