ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, പാറ്റ് കമിന്‍സും നഥാന്‍ ലിയോണും പുറത്ത്, സ്മിത്ത് വീണ്ടും നായകന്‍

Published : Dec 23, 2025, 11:31 AM IST
Pat Cummins

Synopsis

അതേസമയം പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നഥാന്‍ ലിയോണ് പരമ്പരയിലെ അവസാന ടെസ്റ്റിലും കളിക്കാനാകില്ലെന്നാണ് സൂചന.

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി ക്യാപ്റ്റൻ പാറ്റ് കമിന്‍സിന്‍റെയും സ്പിന്നര്‍ നഥാന്‍ ലിയോണിന്‍റെയും പരിക്ക്. മൂന്നാം ടെസ്റ്റില്‍ കളിച്ച ഇരുവരും 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ കളിക്കില്ല. പകരക്കാരായി ജേ റിച്ചാര്‍ഡ്സണെയും സ്പിന്നര്‍ ടോഡ് മര്‍ഫിയെയും ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തി. അസുഖബാധിതനായതിനാല്‍ മൂന്നാം ടെസ്റ്റില്‍ നിന്നു വിട്ടുനിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നാലാം ടെസ്റ്റില്‍ കമിന്‍സിന് പകരം നായകനാവും. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച് ഓസ്ട്രേലിയ ആഷസ് കിരീടം നിലനിര്‍ത്തിയിരുന്നു.

പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റുകളിലും കമിന്‍സ് കളിക്കാതിരുന്നുപ്പോള്‍ സ്മിത്തായിരുന്നു ഓസീസിനെ നയിച്ചിരുന്നത്. അതേസമയം പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നഥാന്‍ ലിയോണ് പരമ്പരയിലെ അവസാന ടെസ്റ്റിലും കളിക്കാനാകില്ലെന്നാണ് സൂചന. ലിയോണിന് പകരം ടീമിലെത്തുന്ന ടോഡ് മര്‍ഫി നാട്ടില്‍ ആദ്യ ടെസ്റ്റാണ് കളിക്കാനൊരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച ഏഴ് ടെസ്റ്റും വിദേശത്തായിരുന്നു. നാലു വര്‍ഷത്തിനുശേഷമാണ് ജേ റിച്ചാര്‍ഡ്സണ്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. കമിന്‍സിന്‍റെ അഭാവത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്കോട് ബോളണ്ടും തന്നെയാവും ഓസീസ് പേസാക്രമണം നയിക്കുക. മറ്റൊരു പേസറായ ജോഷ് ഹേസല്‍വുഡിന് പരിക്കുമൂലം പരമ്പര പൂര്‍ണമായും നഷ്ടമായിരുന്നു.

ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ),സ്കോട്ട് ബോളണ്ട്,അലക്സ് ക്യാരി,ബ്രണ്ടൻ ഡോഗറ്റ്,കാമറൂൺ ഗ്രീൻ,ട്രാവിസ് ഹെഡ്,ജോഷ് ഇംഗ്ലിസ്,ഉസ്മാൻ ഖവാജ,മാർനസ് ലബുഷെയ്ൻ,ടോഡ് മർഫി, മൈക്കൽ നേസർ,ജൈ റിച്ചാർഡ്സൺ,മിച്ചൽ സ്റ്റാർക്ക്,ജേക്ക് വെതറാൾഡ്,ബ്യൂ വെബ്‌സ്റ്റർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അസാധാരണ നടപടിയുമായി ബിസിസിഐ, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍ തോല്‍വിയില്‍ വിശദീകരണം തേടും
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല