കടുത്ത പോരാട്ടത്തില്‍, പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് സിന്ധുവിന്‍റെ ജയം. സ്കോര്‍ 24-22, 21-15. രണ്ട് ഗെയിമിലും , ഇടവേളയിൽ സിന്ധു പിന്നിലായിരുന്നു.
ബീജീംഗ്: ലോക ബാഡ്മിന്‍റണ്‍ ടൂര്‍ ഫൈനല്‍സില്‍, ഇന്ത്യയുടെ പി.വി.സിന്ധുവിന് ജയത്തുടക്കം. മരണഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ,നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാന്റെ അകാനി യാമാഗുച്ചിയെ സിന്ധു തോൽപ്പിച്ചു.
കടുത്ത പോരാട്ടത്തില്‍ , പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് സിന്ധുവിന്‍റെ ജയം. സ്കോര്‍ 24-22, 21-15. രണ്ട് ഗെയിമിലും , ഇടവേളയിൽ സിന്ധു പിന്നിലായിരുന്നു.ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്, അമേരിക്കന്‍ താരം ബെയ്വന്‍ ഷാങ് എന്നിവരെയും ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധു നേരിടണം. അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സമീര്‍ വര്‍മ ആദ്യ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോയോട് തോറ്റു. സ്കോര്‍ 21-18, 21-6.
സീസണിലെ 8 മികച്ച കളിക്കാര്‍ മാത്രമാണ് ലോക ടൂര്‍ ഫൈനല്‍സിൽ മത്സരിക്കുന്നത്. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയില്‍ പി വി സിന്ധുവിനൊപ്പം തായ് സു യിങ്, അകാനെ യമാഗുച്ചി, ബെയ്വെന്‍ സാംഗ് എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ മത്സരിക്കുന്ന സമീര്‍ വര്‍മക്ക് കെന്റോ മൊമോട്ടക്ക് പുറമെ ടോമി സുഗിയാര്‍ട്ടോ, കാന്റഫോണ്‍ വാംഗ്കാറോയന്‍ എന്നിവരുമുണ്ട്.