ആര് പറഞ്ഞു ധോണി മാത്രമാണ് ക്യാപ്റ്റന്‍ കൂളെന്ന്; മിതാലിയും കൂള്‍ കൂളാണ്

Published : Jun 25, 2017, 05:19 PM ISTUpdated : Oct 05, 2018, 02:05 AM IST
ആര് പറഞ്ഞു ധോണി മാത്രമാണ് ക്യാപ്റ്റന്‍ കൂളെന്ന്; മിതാലിയും കൂള്‍ കൂളാണ്

Synopsis

ലണ്ടന്‍: സൗര് ഗാംഗുലിയെയും വിരാട് കോലിയെയും പോലെ ക്ഷോഭിക്കുന്ന നായകന്‍മാര്‍ക്കിടയില്‍ ഒരു അപവാദമായിരുന്നു എംഎസ് ധോണി എന്ന ക്യാപ്റ്റന്‍. ഏത് സമ്മര്‍ദ്ദഘട്ടത്തിലും അത് മുഖത്തുകാണിക്കാത്ത ധോണി അങ്ങനെ ആരാധകരുടെ ക്യാപ്റ്റന്‍ കൂളായി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി മാത്രമല്ല ക്യാപ്റ്റന്‍ കൂള്‍. ഇന്ത്യയുടെ വനിതാ ടീം നായിക മിതാലി രാജ് ധോണിയേക്കാള്‍ കൂളാണ്. അല്ലെങ്കില്‍ ബാറ്റിംഗ് ഊഴം കാത്തിരിക്കുമ്പോള്‍ ഇങ്ങനെ പുസ്തക വായനയില്‍ മുഴുകുമോ.

ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ക്രീസില്‍ തകര്‍ത്തടിക്കുമ്പോഴാണ് മിതാലി പാഡുംകെട്ടി പുസ്തകവാകയനയില്‍ മുഴുകിയത്. സാധാരണയായി അടുത്ത് ഇറങ്ങാനിരിക്കുന്ന ബാറ്റ്സ്മാന്‍ വലിഞ്ഞുമുറുകിയ മുഖവുമായി ഡ്രസ്സിംഗ് റൂമിലിരിക്കുന്നത് കണ്ടിട്ടുള്ള ആരാധകര്‍ക്ക് അതൊരു അപൂര്‍വകാഴ്ചയാവുകയും ചെയ്തു. ഇതോടെ വനിതാ ക്രിക്കറ്റിലെ കൂള്‍ നായികയെന്ന പേരും മിതാലിക്ക് സ്വന്തമായി.

വായനയ്ക്ക് പറ്റിയ കാലാവസ്ഥ ആണെന്നായിരുന്നു ഇതുസംബന്ധിച്ച് സോഷ്യല്‍മീഡിയ ചര്‍ച്ചകളോട് മിതാലിയുടെ പ്രതികരണം.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 73 പന്തില്‍ 71 റണ്‍സെടുത്ത് തുടര്‍ച്ചയായി ഏഴ് അര്‍ധസെഞ്ചുറികളെന്ന ലോക റെക്കോര്‍ഡും മിതാലി സ്വന്തമാക്കിയികരുന്നു. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും മിതാലിയുടെ പേരിലാണ്. 178 ഏകദിനങ്ങളില്‍ 47 അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം