
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി. മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ സെമി ബര്‍ത്തുറപ്പിച്ചത്. ജയത്തോടെ പൂള്‍ ബിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ ആണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.
ഹര്‍മന്‍പ്രീത് സിംഗ്(3,44) ആണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. പതിനാറാം മിനിട്ടില്‍ ഫൈസല്‍ സാറി മലേഷ്യയുടെ ഗോള്‍ നേടി. തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ മലേഷ്യന്‍ ഗോള്‍മുഖം വിറപ്പിച്ച ഇന്ത്യയെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലൂടെയാണ് മലേഷ്യ നേരിട്ടത്.
മൂന്നാം മിനിട്ടില്‍ പെനല്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ഹര്‍മന്‍പ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. പതിനാറാം മിനിട്ടില്‍ മലേഷ്യ ഒപ്പമെത്തി. വിജയഗോളിനായി ഇന്ത്യ സമ്മര്‍ദ്ദം തുടരുന്നതിനിടെ മൂന്നാം ക്വാര്‍ട്ടറിന്റെ അന്ത്യ നിമിഷങ്ങളില്‍ ഹര്‍മന്‍പ്രീത് തന്നെ ഇന്ത്യയുടെ രക്ഷകനായി. ലഭിച്ച ഒമ്പത് പെനല്‍റ്റി കോര്‍ണറുകളില്‍ രണ്ടെണ്ണം മാത്രമെ ഇന്ത്യക്ക് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞുള്ളു.
ആദ്യ മത്സരത്തില്‍ 2-0 ലീഡെടുത്തശേഷം ഇന്ത്യ അവസാന നിമിഷം പാക്കിസ്ഥാനോട് 2-2 സമനില വഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ വെയില്‍സിനെ 4-3ന് കീഴടക്കിയാണ് ഇന്ത്യ മെഡല്‍ പ്രതീക്ഷ കാത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!