
ജൊഹന്നാസ് ബര്‍ഗ്: ഏകദിന ക്രിക്കറ്റിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ദക്ഷിണാഫ്രിക്കന്‍ താരം ഡേല്‍ സ്റ്റെയ്ന്‍. ഇത്തവണ പന്തുക്കൊണ്ടല്ല, ബാറ്റുക്കൊണ്ടായിരുന്നു പേസറുടെ പ്രകടനം. സിംബാബ്‌വെയ്‌ക്കെതിരേ 85 പന്തില്‍ 60 റണ്‍സാണ് സ്റ്റെയ്ന്‍ നേടിയത്. അതും ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയെ നേരിട്ടുക്കൊണ്ടിരിക്കുമ്പോള്‍. ബ്ലോംഫൊന്റയ്‌നില്‍ ദക്ഷിണാഫ്രിക്ക 198 റണ്‍സിന് പുറത്തായി.
ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ സിംബാബ്‌വെ പേസര്‍മാര്‍ ചേര്‍ന്ന് വരിഞ്ഞ് മുറുക്കി. ടെന്റേ ചടാര മൂന്നും കെയ്ല്‍ ജാര്‍വിസ്, ഡൊണാള്‍ഡ് ടിരിപാനോ, ബ്രണ്ടന്‍ മാവുട എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. എയ്ഡന്‍ മാര്‍ക്രം (35), ഖയ സോണ്ടോ (21), ക്രിസ്റ്റിയാന്‍ ജോങ്കര്‍ (25), ആന്‍ഡിലേ ഫെഹ്‌ലുക്വായോ (28) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബേധപ്പെട്ട പ്രകടനം പുറത്തെടുത്തു. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സ്‌റ്റെയ്‌നിന്റെ ഇന്നിങ്‌സ്. ദീര്‍ഘകാലത്തെ പരിക്കിന് ശേഷമാണ് താരം ടീമിലേക്ക് തിരിച്ചെത്തുന്നത്.
മറുപടി ബാറ്റിങ് ആരംഭിച്ച സിംബാബ്‌വെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ട് റണ്‍സെടുത്ത മിറാണ് പുറത്തായത്. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!