ട്വന്റി-20: ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട്

Published : Jan 26, 2017, 02:24 PM ISTUpdated : Oct 05, 2018, 01:33 AM IST
ട്വന്റി-20: ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട്

Synopsis

കാണ്‍പൂര്‍: റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട്. ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് മറികടന്നു. 38 പന്തില്‍ 51 റണ്‍സെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും 46 റണ്‍സെടുത്ത ജോ റൂട്ടും ഇംഗ്ലീഷ് ജയം അനായാസമാക്കി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 148/7, ഇംഗ്ലണ്ട് 18.1 ഓവറില്‍ 148/3.

ഇന്ത്യ ഉയര്‍ത്തിയ വിജലക്ഷ്യത്തിലേക്ക് അതിവേഗത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. 3.4 ഓവറില്‍ 42 റണ്‍സിലെത്തിയ ഇംഗ്ലണ്ടിനെ പക്ഷെ ഒരോവറില്‍ രണ്ട് വിക്കറ്റ് പിഴുത് ചാഹല്‍ ഞെട്ടിച്ചു. ജേസണ്‍ റോയ്(11 പന്തില്‍ 19), സാം ബില്ലിംഗ്സ്(10 പന്തില്‍ 22) എന്നിവരായിരുന്നു ചാഹലിന്റെ ഇരകള്‍. എന്നാല്‍ ഇന്ത്യന്‍ ആഘോഷം അവിടെ അവസാനിച്ചു. മൂന്നാം വിക്കറ്റില്‍ മോര്‍ഗനും റൂട്ടും ചേര്‍ന്ന് 83 റണ്‍സടിച്ച് ഇംഗ്ലീഷ് ജയത്തിന് വഴിയൊരുക്കി. തന്റെ ആദ്യ ഓവറില്‍ ജസ്പ്രീത് ബൂമ്ര  20 റണ്‍സാണ് വഴങ്ങിയത്. 3 ഓവറില്‍ 31 റണ്‍സ് വഴങ്ങിയ നെഹ്റയും നിരാശപ്പെടുത്തി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ത്ത് നല്ലതുടക്കം ലഭിച്ചെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞതാണ് വിനയായത്.ഓപ്പണറായി എത്തിയ ക്യാപ്റ്റന്‍ കൊഹ്‌ലി കെഎല്‍ രാഹുലുമൊത്ത് ഓപ്പണിംഗ് വിക്കറ്റില്‍ 34 റണ്‍സെടുത്തു. 8 റണ്‍സെടുത്ത രാഹുല്‍ പുറത്തായശേഷം കൊഹ്‌ലിയും റെയ്നയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്നതിനിടെയാണ് മൊയീന്‍ അലിയുടെ പന്തില്‍ കൊഹ്‌ലി(29) വീണത്. 55 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍.

പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടായി. സ്കോര്‍ 75ല്‍ നില്‍ക്കെ യുവരാജ് സിംഗ്(12), 95ല്‍ റെയ്ന(34), 98ല്‍ മനീഷ് പാണ്ഡെ(3) എന്നിവരെ കൂടി നഷ്ടമായതോടെ മികച്ച സ്കോറെന്ന ഇന്ത്യന്‍ ലക്ഷ്യം അകന്നു. വമ്പനടിക്കാരനായ ഹര്‍ദ്ദീക് പാണ്ഡ്യ(9) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങിയപ്പോള്‍ അവസാന പന്ത് വരെ ക്രീസില്‍ നിന്ന എംഎസ് ധോണി(27 പന്തില്‍ 36 നോട്ടൗട്ട്) ആണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കിയത്. ഇംഗ്ലണ്ടിനായി മോയിന്‍ അലി നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജമ്മുകശ്മീർ ചാമ്പ്യൻസ് ലീ​ഗ് കളിക്കാരന്റെ ഹെൽമറ്റിൽ പലസ്തീൻ പതാക, വിവാദം; വീഡിയോ വൈറലായതോടെ നടപടി
ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി