ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്‌ടമായി

Web Desk |  
Published : Dec 20, 2016, 07:38 AM ISTUpdated : Oct 04, 2018, 07:15 PM IST
ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്‌ടമായി

Synopsis

ചെന്നൈ: ഇന്ത്യയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റ് മല്‍സരം സമനിലയിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ 282 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 122 എന്ന നിലയിലാണ്. ഇപ്പോള്‍ 160 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. കീറ്റണ്‍ ജെന്നിങ്സ് 54 റണ്‍സും അലിസ്റ്റര്‍ കുക്ക് 49 റണ്‍സുമെടുത്ത് പുറത്തായി. രണ്ടു വിക്കറ്റും രവീന്ദ്ര ജഡേജയ്‌ക്കാണ്. അഞ്ചു റണ്‍സോടെ ജോ റൂട്ടും ഏഴ് റണ്‍സോടെ മൊയിന്‍ അലിയുമാണ് ക്രീസിലുള്ളത്. വിക്കറ്റ് നഷ്‌ടം കൂടാതെ 12 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് കുക്കും ജെന്നിംഗ്സും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായരുടെ മികവാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പ്രധാന സവിശേഷത. 381 പന്തില്‍ 32 ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെയാണ് കരുണ്‍ ട്രിപ്പിള്‍ സെ‌ഞ്ച്വറിയിലെത്തിയത്. വീരേന്ദര്‍ സെവാഗ് കഴിഞ്ഞാല്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കരുണ്‍ നായര്‍. കൂടാതെ ആദ്യ സെഞ്ച്വറി നേട്ടം തന്നെ ട്രിപ്പിളാക്കിയ ആദ്യ ഇന്ത്യന്‍ താരവുമാണ് കരുണ്‍ നായര്‍.

ഇന്ന് 47 ഓവര്‍ കൂടിയാണ് മല്‍സരം ശേഷിക്കുന്നത്. ബാറ്റിംഗിന് പരിപൂര്‍ണമായി പിന്തുണയ്‌ക്കുന്ന പിച്ചില്‍ മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മല്‍സരം സമനിലയില്‍ അവസാനിക്കും. മൂന്നു കളികള്‍ ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര നേടിക്കഴിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം, ഒപ്പം സച്ചിന്റെ റെക്കോർഡും തൂക്കി, ഒരു ഇന്നിങ്സിൽ രണ്ട് റെക്കോർഡുമായി കിങ് കോലി
സെഞ്ച്വറിക്കരികെ കോലി വീണെങ്കിലും ഇന്ത്യ വീണില്ല, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം