
ലണ്ടന്‍: 2030ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാവാന്‍ ഇംഗ്ലണ്ട് ശ്രമം തുടങ്ങി. 1996ലെ യൂറോ കപ്പാണ് ഇംഗ്ലണ്ടില്‍ അവസാനമായി നടന്ന പ്രധാന ടൂര്‍ണമെന്റ്. ലോകകപ്പ് ശ്രമവുമായി മുന്നോട്ട് പോകാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചുവെന്ന് ചെയര്‍മാന്‍ ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. യുവേഫയുടെ പിന്തുണയോടെയാവും ഇംഗ്ലണ്ട് ലോകകപ്പിന് ശ്രമിക്കുക.
തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ഉറൂഗ്വേ, പരാഗ്വേ എന്നിവരും 2030ലെ ലോകകപ്പിനായി ശ്രമിക്കുന്നുണ്ട്. 2022ലെ ലോകകപ്പ് ഖത്തറിലും 2026ലെ ലോകകപ്പ് കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങളിലുമായാണ് നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!